ന്യൂഡൽഹി : ഡൽഹിയിലും പഞ്ചാബിലും ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയ രണ്ട് ഭീകരർ അറസ്റ്റിൽ. പഞ്ചാബിലെ ഗുരുദാസ്പൂർ സ്വദേശികളായ ജഗ്പ്രീത് എന്ന ജഗ്ഗ, ഗുർപ്രീത് എന്നിവരാണ് പിടിയിലായത്. ഡൽഹി പോലീസ് സേനയിലെ സ്‌പെഷ്യൽ സെൽ ഉദ്യോഗസ്ഥരാണ് ഭീകരരെ പിടികൂടിയത്. ഇരുവരും പഞ്ചാബിലെ രാഷ്‌ട്രിയ നേതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതായി പോലീസ് പറയുന്നു.
2022 ഓഗസ്റ്റിൽ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശൗര്യ ചക്ര അവാർഡ് ജേതാവ് ബൽവീന്ദർ സിംഗിന്റെ കൊലപാതകത്തെ തുടർന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും ഉഗ്രവ്യാപന ശേഷിയുളള ഐഇഡി, 37 ലക്ഷം രൂപ വിലമതിക്കുന്ന ഗ്രനേഡ്, മറ്റ് ആയുധങ്ങൾ, 634 ഗ്രാം ഹെറോയിൻ എന്നിവ പിടിച്ചെടുത്തു. നിയമ വിരുദ്ധ പ്രവർത്തന തടയൽ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. സ്വാതന്ത്യ ദിനത്തിൽ ഭീകരാക്രമണ പ്രവർത്തനങ്ങൾ നടത്തുവാൻ പഞ്ചാബിൽ പദ്ധതിയിട്ടിരുന്നതായും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
പഞ്ചാബിൽ സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് പദ്ധതിയിട്ട ഭീകരാക്രമണം പാളിയപ്പോൾ ഭീകര സംഘടനയിലെ ഉന്നതന്മാർ മറ്റൊരു ദൗത്യം ഇവരെ ഏൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പഞ്ചാബിലും ഡൽഹിലുമായി ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുവാൻ നിർദേശം ലഭിച്ചിരുന്നതായി ഇവർ പറഞ്ഞു. പഞ്ചാബിലെ ഉന്നത രാഷ്‌ട്രിയ പ്രവർത്തകരെയും ഇവർ ലക്ഷ്യം വച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.
Comments