ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ അനുവദനീയമായതിനേക്കാൾ ഉച്ചത്തിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിച്ച മുസ്ലീം പള്ളികൾക്ക് പിഴ ചുമത്തി. ഏഴ് പള്ളികളിൽ നിന്നാണ് ജില്ലാ ഭരണകൂടം പിഴ ഇടാക്കിയത്. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പുരൺസിങ് റാണയുടെ ഉത്തരവ് പ്രകാരമായിരുന്നു നടപടി.
ഇബദുള്ള ഹാഹിതാല മസ്ജിദ്(കിക്കർ വാലി), ശബരി ജുമ മസ്ജിദ് തുടങ്ങി നഗരത്തിലെ പ്രധാന പള്ളികൾ ശിക്ഷവിധിച്ചതിൽ ഉൾപ്പെടും. ഉത്തരാഖണ്ഡ് ഹൈക്കോടതി 2018 ൽ ഉച്ചഭാഷിണികളുടെ ഉപയോഗം സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവ് പാലിക്കാൻ വിസമ്മതിച്ച മുസ്ലീം പള്ളികൾക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഉത്തർപ്രദേശിൽ മുസ്ലീം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഉച്ചഭാഷിണി ഉപയോഗം മൗലികാവകാശങ്ങളിൽ ഉൾപ്പെടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി തള്ളിയ്ത്. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ഭരണാഘടനാപരമായ അവകാശം ഇല്ലെന്നും അന്ന് അലഹബാദ് ഹൈക്കോടതി വിശദീകരിച്ചിരുന്നു.
Comments