തിരുവനന്തപുരം: 15-ാം നിയമസഭയുടെ എട്ടാം സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റം നയപ്രഖ്യാപനത്തോടെ ഇന്ന് തുടക്കമാകും. രാവിലെ ഒൻപതിനാണ് നയപ്രഖ്യാപനം. പ്രസംഗം ഗവർണർ അംഗീകരിച്ചു. ബജറ്റ് സമ്മേളനമാണ് ഇത്തവണ നടക്കുന്നത്. 33 ദിവസമാണ് സമ്മേളനമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
ഫെബ്രുവരി മൂന്നിനാണ് ബജറ്റ്. ആറ് മുതൽ എട്ട് വരെ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. പിന്നീടുള്ള 14 ദിവസം വിവിധ സബ്ജക്ട് കമ്മിറ്റികൾ ധനാഭ്യർത്ഥനകളിൽ സൂക്ഷ്മ പരിശോധന നടത്തും. ഫെബ്രുവരി 28 മുതൽ മാർച്ച് 22 വരെ 2023-24 വർഷത്തെ ധനാഭ്യർത്ഥനകൾ ചർച്ച ചെയ്ത് പാസാക്കുന്നതിനായി സമ്മേളനം നീക്കിവെച്ചിട്ടുണ്ട്. ബജറ്റിനെക്കുറിച്ചുള്ള രണ്ട് ധനവിനിയോഗ ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കേണ്ടതുണ്ട്. മാർച്ച് 30-നാണ് നിയമസഭ സമ്മേളനം അവസാനിക്കുന്നത്.
തിങ്കളാഴ്ച ഗവർണറുടെ നയപ്രഖ്യാപനം കഴിഞ്ഞാൽ ബുധനാഴ്ച മാത്രമാകും ജനുവരിയിൽ സഭയുണ്ടാവുക. ഫെബ്രുവരി ഒന്നിന് വീണ്ചും തുടങ്ങുന്ന സമ്മേളനം പത്തിന് വീണ്ടും അവധിയ്‌ലേക്ക് കടക്കും. പിന്നീട് ഫെബ്രുവരി 27-ന് തുടങ്ങി മാർച്ച് 30-ന് അവസാാനിക്കും.
Comments