തിരുപ്പത്തൂർ : ഭാര്യ വാതിൽ തുറക്കാത്തതിനെ തുടർന്ന് ടെറസിൽ പിടിച്ച് മൂന്നാംനിലയിലെ വീട്ടിലേക്കു കയറാൻ ശ്രമിച്ച യുവാവ് വീണുമരിച്ചു. നെട്രാംപള്ളി സ്വദേശി തെന്നരശ് (30) ആണ് മരിച്ചത്. പൈപ്പ്‌ലൈൻ വഴി കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.. മാർക്കറ്റിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് തെന്നരസ്.
ബന്ധുവീട്ടിൽ പോയ തെന്നരശ് രാത്രി 11 മണിയോടെയാണ് വീട്ടിലേക്ക് മടങ്ങിയത് . കോളിംഗ് ബെൽ പ്രവർത്തിക്കാത്തതിനാൽ ഭാര്യ പുനിതയെ പലതവണ മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും ഫലമുണ്ടായില്ല . തുടർന്ന് തെന്നരശ് ടെറസിൽ നിന്ന് പൈപ്പ് ലൈനിലേക്ക് ഇറങ്ങുകയും കൈവിട്ട് താഴെ വീഴുകയുമായിരുന്നു . വീഴ്ചയിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. ശബ്ദം കേട്ട് പുറത്ത് വന്ന പുനിത കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന തെന്നരശിനെയാണ്. ഉടൻ തന്നെ തിരുപ്പത്തൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല . സിആർപിസി സെക്ഷൻ 174 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, ഭാര്യയും രണ്ട് സുഹൃത്തുക്കളും ഉൾപ്പെടെ മൂന്ന് പേർ ചേർന്ന് തെന്നരശുവിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകി. അൻപതോളം വരുന്ന ബന്ധുക്കൾ പോലീസ് സ്റ്റേഷനു മുന്നിൽ റോഡ് ഉപരോധിച്ചു.
Comments