ലക്‌നൗ : ഉത്തർപ്രദേശിൽ നാലുനില പാർപ്പിട സമുച്ഛയം തകർന്ന് വീണ് മൂന്ന് പേർ മരിച്ചു. 14 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. വാസിർ ഹസാൻഗഞ്ച് റോഡിൽ സ്ഥിതിചെയ്യുന്ന കെട്ടിടമാണ് തകർന്ന വീണത്.
ഇന്നലെ അർധരാത്രിയൊടെയാണ് സംഭവം.അഞ്ച് പേർ കെട്ടിട അവശിഷ്ഠങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്ന് ഡിജിപി ഡിഎസ് ചൗഹാൻ പറഞ്ഞു. മരണപ്പെട്ടവർ ഒരു മുറിയിലെ താമസക്കാരാണ്. കുടുങ്ങി കിടക്കുന്നവർക്ക് ആവശ്യമായ ഓക്‌സിജൻ എത്തിച്ചു നൽകുന്നുണ്ടെന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അപകടം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എൻഡിആർഎഫ് സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിരുന്നു. അപകടകാരണം കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അപകട സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. മരണപ്പെട്ടവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടിണ്ട്.
Comments