ശ്രീനഗർ: ഒരിക്കൽ മദ്രസയായി പ്രവർത്തിച്ചിരുന്ന കശ്മീർ സർവകലാശാലയ്‌ക്ക് വർഷങ്ങൾക്കിപ്പുറം സംഭവിച്ച പരിവർത്തനമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഇക്കൊല്ലം ജി-20 ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിക്കുന്ന രാജ്യമായി ഇന്ത്യ മാറുമ്പോൾ രാജ്യത്തെ പ്രതിനിധീകരിച്ച് ആതിഥേയത്വം വഹിക്കുകയാണ് കശ്മീർ യൂണിവേഴ്‌സിറ്റി ഉൾപ്പെടെ 15 അക്കാദമിക് സ്ഥാപനങ്ങൾ.
1990-കളിൽ കശ്മീർ സർവകലാശാലയിൽ പ്രവർത്തിച്ചിരുന്ന പല അദ്ധ്യാപകരും ചേർന്ന് വിദ്യാഭ്യാസ സ്ഥാപനത്തെ ഒരു മദ്രസയാക്കി പരിവർത്തനം നടത്തിയിരുന്നു. ഇതേ സ്ഥാപനമാണ് വരും നാളുകളിൽ ജി-20 നേതാക്കളെ വരവേൽക്കാൻ സജ്ജമായി കശ്മീരിൽ നിലകൊള്ളുന്നത്. വർഷങ്ങൾ നീണ്ട പ്രയത്‌നം കശ്മീർ ഉൾപ്പെടെയുള്ള മേഖലകളിൽ വരുത്തിയ പരിഷ്‌കരണങ്ങളും വികസനവുമാണ് ഈ മാറ്റം ചൂണ്ടിക്കാട്ടുന്നത്.
കേന്ദ്രഭരണ പ്രദേശമായ കശ്മീർ ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിക്കുമ്പോൾ മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സജീവമായ പങ്കാളിത്തം കാഴ്ചവെക്കണമെന്ന് ലെഫ്. ഗവർണർ മനോജ് സിൻഹ ആവശ്യപ്പെട്ടിരുന്നു.
Comments