ന്യൂഡൽഹി: എൻസിസി യൂണിഫോമിൽ ഇസ്ലാം മതമുദ്രാവാക്യം വിളിച്ച സംഭവത്തിൽ വിദ്യാർത്ഥിക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. ഐപിസി 153ബി, 505 വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് വിദ്യാർത്ഥിയെ അലിഖഡ് മുസ്ലീം സർവകലാശാല സസ്‌പെൻഡ് ചെയ്തിരുന്നു.
ജനുവരി 26 റിപ്പബ്ലിക് ദിനത്തിലായിരുന്നു സംഭവം. അലിഖഡ് മുസ്ലീം സർവകലാശാലയിൽ എൻസിസി വേഷത്തിൽ മുഷ്ടി ചുരുട്ടി വിദ്യാർത്ഥികൾ ‘ബാലോ തക്ബീർ അള്ളാഹു അക്ബർ’ എന്ന മുദ്രാവാക്യം മുഴക്കുകയായിരുന്നു. ദേശീയ പതാക ഉയർത്തിക്കൊണ്ടായിരുന്നു ഇത്തരത്തിലുള്ള നിഷേധാത്മക പ്രകടനം. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ മുദ്രാവാക്യം വിളിച്ചു കൊടുത്ത ബിഎ ഒന്നാംവർഷ വിദ്യാർത്ഥിയായ വാഹിദുസ്സമാനെതിരെ സർവകലാശാല നടപടി സ്വീകരിച്ചിരുന്നു.
गणतंत्र दिवस पर एएमयू में धार्मिक नारेबाजी को लेकर यूपी पुलिस ने दर्ज की प्राथमिकी.#RepublicDay #AligarhMuslimUniversity #Aligarh #AllahuAkbar #religious #BreakingNews #UPPoliceInNews #UPPolice #AMU #trendingvideo #TrendingNow pic.twitter.com/2x5XC1ikU3
— SANDHYA HALCHAL (@sandhya_halchal) January 28, 2023
മുദ്രാവാക്യം ഏറ്റുവളിച്ച മറ്റ് വിദ്യാർത്ഥികളെ കുറിച്ചുള്ള വിശദ വിവരങ്ങൾ പോലീസ് സർവകലാശാലയോട് ആരാഞ്ഞിട്ടിണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ അടക്കം പ്രതിഷേധം ശക്തമായിരുന്നു.
Comments