ബെംഗളുരു: നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയം ഭയന്ന കോൺഗ്രസ് മോശം ഭാഷ പ്രയോഗം നടത്തുന്നുവെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. വോട്ടർമാർ ഒരിക്കലും സംസ്ഥാനം ഭരിക്കാൻ കോൺഗ്രസിനെ തിരഞ്ഞെടുക്കില്ലെന്നും ബൊമ്മെ പറഞ്ഞു.
കർണാടക ഇനിയും വികസനം കൈവരിക്കണമെങ്കിൽ ബിജെപി ഭരണത്തിൽ തുടരണം. അതിനാൽ ജനങ്ങൾ ഭാരതീയ ജനത പാർട്ടിയെ വിജയിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
“മോദി സർക്കാരിന് കീഴിൽ രാജ്യത്തെ ജനങ്ങൾ സമാധാനത്തോടെയാണ് ജീവിക്കുന്നത്. എന്നാൽ കോൺഗ്രസ് ഭരണകാലത്ത് നിരവധി ബോംബ് സ്ഫോടനങ്ങളും ഭീകരാക്രമണങ്ങളുമാണ് സംഭവിച്ചത്.“-ബൊമ്മെ കൂട്ടി ചേർത്തു.
ഭീകര സംഘടനയായ പിഎഫ്ഐയെ നിരോധിച്ചതിന്
ചടങ്ങിൽ പങ്കെടുത്ത ആഭ്യന്തരമന്ത്രി അമിത് ഷായോട് നന്ദി അറിയിക്കാനും ബൊമ്മെ മറന്നില്ല. ഇന്ന് രാവിലെ ഹൂബ്ലിയിൽ നടന്ന ജൻ സങ്കൽപ് യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രചരണ പരിപാടികളിൽ പങ്കെടുക്കാൻ ശനിയാഴ്ച രാവിലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കർണാടകയിൽ എത്തിയത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് വെങ്കിടേഷ് ജോഷി എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്തു.
Comments