ലക്നൗ: രണ്ടാം ട്വന്റി 20-യിൽ ന്യൂസീലൻഡിനെതിരേ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. ന്യൂസീലൻഡ് ഉയർത്തിയ 99 റൺസ് വിജയലക്ഷ്യം ഒരു പന്ത് മാത്രം ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. വിജയത്തോടെ മൂന്ന് പരമ്പരകളുടെ മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിന് ഒപ്പമെത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് മാത്രമാണ് നേടി. 23പന്തിൽ 19 റൺസെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റൻ മിച്ചൽ സാന്റ്നറാണ് കിവീസ് നിരയിലെ ടോപ് സ്കോറർ. ഫിൻ അല്ലെൻ- 11, ഡെവോൺ കോൺവെ- 11, ഗ്ലെൻ ഫിലിപ്സും-5, ഡാരിൽ മിച്ചൽ-8, മാർക്ക് ചാപ്മാൻ -14, ബ്രെയ്സ്വെൽ -14, ഇഷ് സോദി -1, ലോക്കി ഫെർഗൂസൻ -0 എന്നിങ്ങനെയാണ് ന്യൂസിലൻഡ് സ്കോർ നില. ഇന്ത്യയ്ക്കായി അർഷ്ദീപ് സിംഗ് രണ്ട് വിക്കറ്റുകളും ഹാർദിക് പാണ്ഡ്യ, സുന്ദർ, ചാഹൽ, ദീപക് ഹൂഡ, കുൽദീപ് എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.
ശുഭ്മാൻ ഗിൽ -11, ഇഷാൻ കിഷൻ-19, രാഹുൽ ത്രിപാഠി- 13, സൂര്യകുമാർ യാദവ്- 26, സുന്ദർ-10 , ഹാർദ്ദിക് പാണ്ഡ്യ-15 എന്നിങ്ങനെയാണ് ഇന്ത്യയുടെ സ്കോർ നില. ന്യൂസിലൻഡിനായി ബ്രേസ്വെൽ, സോധി എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.
ആദ്യ ടി20യിൽ ന്യൂസിലൻഡാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് ടോട്ടലാണ് നേടിയത്. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ പോരാട്ടം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസിലൊതുങ്ങുകയായിരുന്നു. 50 റൺസടിച്ച് കൂട്ടിയ വാഷിംഗ്ഡൺ സുന്ദറും 47 റൺസ് നേടിയ സൂര്യകുമാർ യാദവും ഇന്ത്യക്കായി തിളങ്ങിയിരുന്നു.
Comments