തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം ഗവേഷണ പ്രബന്ധത്തിൽ പകർത്തിയെഴുതിയത് ‘ബോധി കോമൺസ്’ എന്ന പോർട്ടലിൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ലേഖനത്തിലെ പരാമർശവും ആശയവുമെന്ന് വെളിപ്പെടുത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി തിങ്കളാഴ്ച കേരള സർവകലാശാല അധികൃതർക്ക് പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
ബോധി കോമൺസിൽ 2010-ൽ ബ്രഹ്‌മപ്രകാശ് എന്നയാളുടെ പേരിൽ പ്രസിദ്ധീകരിച്ചതാണ് ലേഖനം. ഇതിലും വാഴക്കുലയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ‘വൈലോപ്പിള്ളി’ എന്നതിനുപകരം ചിന്ത എഴുതിയതുപോലെ ‘വൈലോപ്പള്ളി’ എന്ന തെറ്റും അതിലുണ്ട്. ചിന്തയുടെ പ്രബന്ധത്തിലുള്ളതുപോലെ പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമയിലെ ജാതി, വർഗ പ്രശ്‌നങ്ങളും ലേഖനത്തിലുണ്ട്.
ഈ ഭാഗത്ത് തന്നെയാണ് ‘വാഴക്കുല’ എന്ന കൃതിയെക്കുറിച്ചുള്ള പരാമർശവും. ഇംഗ്ലീഷ് ലേഖനത്തിലെ പരാമർശങ്ങളും പിഴവുകളും ചിന്തയുടെ പ്രബന്ധത്തിലും ആവർത്തിക്കപ്പെട്ടു. വൈലോപ്പിള്ളിയുടെ പേരെഴുതിയതിലെ അക്ഷരത്തെറ്റും കോപ്പിയടിക്കപ്പെട്ടു. ‘നവ ലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമയിലെ പ്രത്യയ ശാസ്ത്ര അടിത്തറ’ എന്ന വിഷയത്തിലാണ് പ്രബന്ധം. 2021ലാണ് ചിന്തയ്‌ക്ക് ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി ലഭിച്ചത്.
Comments