ന്യൂഡൽഹി: പത്ത് വർഷത്തിനുള്ളിൽ 100 ചീറ്റപ്പുലികളെ കൈമാറുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും സൗത്ത് ആഫ്രിക്കയും ഒപ്പുവെച്ചു. 100 ചീറ്റകളെ കൈമാറിയ ശേഷമായിരിക്കും അടുത്ത 10 വർഷത്തേക്കുള്ള ധാരണാപത്രം പുതുക്കുകയെന്ന് ദക്ഷിണാഫ്രിക്ക ഔദ്യോഗികമായി അറിയിച്ചു. 10 വർഷ കാലയളവിൽ 12 ചീറ്റകളെ വീതം ഒരോ വർഷവും ഇന്ത്യയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി മാസത്തോടെ 12 ചീറ്റകളുടെ പുതിയ ബാച്ച് ഇന്ത്യയിലെത്തും.
നിലവിൽ ഒപ്പുവെച്ചിരിക്കുന്ന ധാരണാപത്രം 5 വർഷം കഴിഞ്ഞ് വീണ്ടും പുനഃപരിശോധിക്കും. സൗത്താഫ്രിക്കൻ വനം ഫിഷറീസ് മന്ത്രി ബാർബരാ ക്രീസി ഇന്ത്യയുടെ ആവശ്യം കഴിഞ്ഞ നവംബറിൽ തന്നെ അംഗീകരിച്ചിരുന്നു.
1952-ൽ ഇന്ത്യൻ മണ്ണിൽ വംശനാശം സംഭവിച്ച ചീറ്റകളെ തിരിച്ചുകൊണ്ടു വരുന്നതിനായി 1970-ൽ തുടങ്ങിയ പദ്ധതിക്ക് ലക്ഷ്യം കണ്ടത് ജൂലൈ 20ന് ആയിരുന്നു. തുടർന്ന് സെപ്റ്റംബർ 17ന് അഞ്ച് പെൺചീറ്റകളും മൂന്ന് ആൺചീറ്റകളും അടങ്ങുന്ന എട്ടംഗസംഘം മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ എത്തുകയായിരുന്നു. ഇന്ത്യൻ മണ്ണുമായി ഇണങ്ങിയ ഇവർ സ്വയം വേട്ടയാടാനും തുടങ്ങി
Comments