ശ്രീനഗർ: കശ്മീരിലെ ഗുൽമാർഗിലുണ്ടായ ഹിമപാതത്തിൽ രണ്ട് പോളിഷ് പൗരന്മാർ മരിച്ചു. ഹിമപാതത്തിൽ കുടുങ്ങിയ 21 പേരെ രക്ഷപ്പെടുത്തി. അഫർവത് കൊടുമുടിയിൽ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.
ബരാമുള്ളയിലെ പോലീസ് ടീം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽപ്പെട്ടത് വിനോദ സഞ്ചാരികളാണെന്ന് പോലീസ് വ്യക്തമാക്കി. 2 പോളിഷ് പൗരന്മാരുടെ മൃതദേഹങ്ങൾ നിയമ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നും, 21 വിദേശ പൗരന്മാരെ രക്ഷപ്പെടുത്തി അടിയന്തര ചികിത്സയ്‌ക്കായി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ വിദൂരമായ പദ്ദർ പ്രദേശത്ത് ഹിമപാതമുണ്ടായി. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഹിമപാതങ്ങൾ ഉണ്ടായതിനെ തുടർന്ന് സർക്കാർ വിവിധ മേഖലകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
Rescue ops at Gulmarg avalanche, Baramulla police teams along with others on job.Sofar 19 foreign nationals have been rescued successfully
Deadbodies of 2 foreign nationals recovered being shifted to hospital for medicolegal procedures.@JmuKmrPolice @KashmirPolice pic.twitter.com/GetUIrbPPG— Baramulla Police (بارہمولہ پولیس) (@BaramullaPolice) February 1, 2023
Comments