കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഫെബ്രുവരി 12ന് പശ്ചിമബംഗാൾ സന്ദർശിക്കും. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം സംസ്ഥാനത്ത് സന്ദർശനം നടത്തുന്നത്. ബിർഭുവിലും അറംബാഗിലും സംഘടിപ്പിച്ചിരിക്കുന്ന ഇലക്ഷൻ പ്രചരണ യോഗങ്ങളിലാണ് അമിത് ഷാ പ്രധാനമായും പങ്കെടുക്കുന്നത്.
തൃണമൂൽ കോൺഗ്രസിന് തിരിച്ചടിയാകാൻ സാധ്യതയുള്ള പ്രദേശങ്ങളാണ് അമിത്ഷാ സന്ദർശത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. അഴിമതി കേസിൽ ബിർഭുമിലെ തൃണമൂൽ കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷൻ ജയിലിലായത് പാർട്ടിക്ക് വലിയൊരു അടിയായിട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ, ഇവിടെ ബിജെപിക്ക് സീറ്റ് കിട്ടാനുള്ള സാധ്യത ഏറെയാണ്.
ഈ മാസം 11ന് രാത്രി കേന്ദ്ര അമിത്ഷാ കൊൽക്കത്തയിൽ എത്തും.
12ന് രാവിലെ സംസ്ഥാനത്തിലെ മുതിർന്ന ബിജെപി നേതാക്കളുമായുള്ള യോഗത്തിൽ പങ്കെടുക്കും. അവിടെ നിന്നും ബിർഭും ജില്ലയിലെ സൂരിയിലുള്ള റാലിയെ അഭിസംബോധന ചെയ്യും. തുടർന്ന് ഉച്ചയ്ക്ക് 2.30 ന് ഹൂഗ്ലി ജില്ലയിലെ ആരംബാഗിൽ നടക്കുന്ന രണ്ടാമത്തെ റാലിയിൽ പങ്കെടുത്തതിന് ശേഷം വൈകുന്നേരം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.
Comments