തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ജലരേഖ പോലെയെന്ന് പികെ കുഞ്ഞാലിക്കുട്ടി. പിണറായി സർക്കാർ നിസ്സഹായരെന്ന് ബജറ്റിന്റെ തുടക്കത്തിൽ പറഞ്ഞിരുന്നുവെന്നും അതാണ് സത്യവസ്ഥയെന്നുമാണ് അദ്ദേഹം പറഞ്ഞത്. ബജറ്റ് സാധാരണക്കാരുടെ നടവെടിക്കുന്ന തരത്തിലാണ് പ്രതിപക്ഷം ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ബജറ്റിൽ പ്രഖ്യാപിച്ച അധിക നികുതി നിർദ്ദേശങ്ങളെ രൂക്ഷമായാണ് കോൺ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചത്. ജനങ്ങളുടെ നടു ഒടിക്കുന്ന ബജറ്റാണിതെന്നും എല്ലാത്തിനും അധിക നികുതി ചുമത്തിയിരിക്കുന്നു. ഇന്ധനവില വർദ്ധന വിലക്കയറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ നടുവെടിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും സമ്പൂർണ നികുതി കൊള്ളയാണ് ബജറ്റിലൂടെ സർക്കാർ നടത്തുന്നതെന്നുമാണ് പ്രപതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്. മദ്യത്തിലെ സെസ് വർദ്ധിപ്പിച്ചതിലൂടെ മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം കൂട്ടാൻകാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ നടുവെടിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തിലെ സെസ് വർദ്ധിപ്പിച്ചതിലൂടെ മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം കൂട്ടാൻകാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്കും പോലും ഒന്നിലധികം വീടുകൾക്കും പ്രത്യേക നികുതി വരെ ഏർപ്പെടുത്തിയാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. വാണിജ്യ വ്യവസായിക ഉപഭോക്താക്കൾക്ക് വൈദ്യുതി തീരുവ ഏർപ്പെടുത്തും. സംസ്ഥാനത്ത് മോട്ടോർ വാഹന നികുതി കൂട്ടി. മോട്ടോർ വാഹന നികുതിയിൽ രണ്ട് ശതമാനം വർദ്ധന ഉണ്ടാകുമെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ട്. ഫാൻസി നമ്പർ സെറ്റുകൾ കൂട്ടുമെന്നും ധനമന്ത്രി അറിയിച്ചു.
പെട്രോൾ, ഡീസൽ എന്നിവയ്‌ക്ക് രണ്ട് രൂപ സെസ് ഏർപ്പെടുത്തി. ഇതോടെ ഇന്ധനവിലയും മദ്യ വിലയും കൂടും. വിദേശ മദ്യങ്ങൾക്ക് സാമൂഹ്യ സുരക്ഷാ സെസും ഏർപ്പെടുത്തി. സംസ്ഥാനത്തെ ഭൂമിയുടെ ന്യായ വില കൂട്ടി. 20 ശതമാനമാണ് ഭൂമിയുടെ ന്യായ വില വർദ്ധിപ്പിച്ചത്. ഫ്‌ളാറ്റുകളുടെ മുദ്ര വില കൂട്ടിയിട്ടുണ്ട്.
Comments