ലഖ്‌നൗ : സംസ്ഥാനത്ത് റെയിൽ ഗതാഗതം കൂടുതൽ സമഗ്രമാക്കാനും കാര്യക്ഷമമാക്കാനും തയ്യാറെടുപ്പുകളുമായി യോഗി സർക്കാർ. സംസ്ഥാനത്തിന് ലഭിച്ചതിനേക്കാൾ 16 മടങ്ങ് കൂടുതൽ പണം കേന്ദ്ര സർക്കാർ ഇത്തവണ ഉത്തർപ്രദേശ് റെയിൽ ഗതാഗതത്തിന് അനുവദിച്ചിരുന്നു.
സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങളിലും സമഗ്രവികസനങ്ങളിലും അതിവേഗം പ്രവർത്തിക്കുകയാണ് യോഗി സർക്കാർ്. നിലവിൽ 83 പദ്ധതികൾക്കായി വേണ്ടി 94,000 കോടി രൂപയാണ് ചെലവിടുന്നത്. 7,143 കിലോമീറ്റർ ദൂരത്തിൽ സംസ്ഥാനത്ത് റെയിൽ ലൈനുകളുടെ പദ്ധതികളാണ് നടക്കുന്നത്. അതേസമയം 3,831 നീളമുള്ള റെയിൽ ലൈനിനു വേണ്ടി 55 സർവേകളാണ് ഇതുവരെ നടത്തിയത്.
ഉത്തർപ്രദേശ് മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ ലൈനുകളുമായി ബന്ധിപ്പിക്കുന്ന പദ്ധതികളാണ് ലളിത്പൂർ-സത്‌ന, രേവ-സിംഗ്രാലി, മഹോബ-ഖജുരാഹോ എന്നിവയാണ് സർക്കാർ നടപ്പിലാക്കാൻ പോകുന്ന സമഗ്രപദ്ധതികൾ. ഈ പദ്ധതികൾക്കായി 700 കോടി രൂപ ചെലവിടും. 2017-ൽ സംസ്ഥാനത്ത് രണ്ട് വിമാനത്താവളങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ ഒൻപത് വിമാനത്താവളങ്ങൾ പ്രവർത്തനത്തിലാണ്. കൂടാതെ 10 വിമാനത്താവളങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നതായി സർക്കാർ അറിയിച്ചു.രാജ്യത്തെ ആദ്യത്തെ ജലപാത വാരാണസിയിൽ നിന്ന് ഹാദിയയിലേക്ക് ആരംഭിച്ചിട്ടുണ്ട്.
അഞ്ച് നഗരങ്ങളിൽ മെട്രോ റെയിൽ ഗതാഗതമുണ്ട്. കൂടാതെ അതിവേഗ റെയിൽ ഗതാഗതവും പുനഃസ്ഥാപിക്കുന്നുണ്ട്. ഈ വർഷം റെയിൽ ബജറ്റിന് 17,507 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. എന്നാൽ ഇതുമായി താരതമ്യം ചെയ്യുമ്പോൾ 2009-14 കാലയളവിൽ വെറും 1,109 കോടി രൂപയാണ് മുൻ കാലങ്ങളിൽ റെയിൽ ബജറ്റിന് അനുവദിച്ചിരുന്നത്.
Comments