ഗുവാഹട്ടി: പഠിച്ച് മുന്നോട്ട് കുതിക്കാനുള്ള കാലഘട്ടമാണ് അമൃത കാലമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഇത് അവസരങ്ങളുടെ കാലഘട്ടമാണെന്നും രാഷ്‌ട്രത്തോടുള്ള കടമയുടെ കാലഘട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.. ഐഐടി ഗുവാഹത്തി ക്യാമ്പസിൽ ജി-20 യ്‌ക്ക് കീഴിൽ നടന്ന ആദ്യ യൂത്ത്-20 സമ്മേളനത്തിൽ ‘യുവജന സംവാദ’ത്തിൽ യുവപ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
യൂത്ത്-20 ഇന്ത്യാ ഉച്ചകോടിയിൽ യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള ശ്രമങ്ങളും പ്രവർത്തനങ്ങളും യുവാക്കൾ ആവിഷ്‌കരിച്ച നയപരിപാടികളും അവതരിപ്പിച്ചു. ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടം ദ്രുതഗതിയിലുള്ള സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക, സാങ്കേതിക നവീകരണത്തിന്റെയും പുരോഗതിയുടെയും ഒരു യുഗത്തിലേക്ക് മാറാൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കൂടാതെ ഒരു നല്ല ഭാവി കെട്ടിപ്പടുക്കാനായി യുവാക്കളെ സജ്ജരാക്കാനും, അതിനായി അവരുടെ കഴിവുകൾ വികസിപ്പിക്കാനും യൂത്ത്-20 ലക്ഷ്യമിടുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന, സന്തുഷ്ടവും സമൃദ്ധവുമായ സമൂഹമാണ് കെട്ടിപ്പടുക്കേണ്ടത്. സമ്മേളനത്തിൽ പങ്കെടുത്ത യുവജനകാര്യ സെക്രട്ടറി മീത രാജീവ്‌ലോചൻ പറഞ്ഞു.
‘ഇന്ത്യയിൽ ഞങ്ങൾ തീവ്രവാദികളോട് സംസാരിക്കുന്നു.വീണ്ടും വീണ്ടും സംഭവിക്കുന്ന വിവിധ സംഘർഷങ്ങളിൽ അവസാനം മാത്രമാണ് ഞങ്ങൾ ശക്തി ഉപയോഗിക്കുന്നത്. ഇങ്ങനെയാണ് ഞങ്ങൾക്ക് പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുന്നത്. സമാധാനം കെട്ടിപ്പടുക്കലും അനുരഞ്ജനവും: യുദ്ധമില്ലാത്ത ഒരു യുഗത്തിന് തുടക്കമിടുന്നു’ എന്ന വിഷയത്തിൽ ജനറൽ വി കെ സിംഗ് പറഞ്ഞു,
Comments