സിഡ്‌നി: ഓസ്ട്രേലിയയിലെ ദേശീയ യുദ്ധ സ്മാരക പരിസരത്ത് സ്ഥാപിച്ചിട്ടുള്ള നിരവധി ചൈനീസ് നിർമ്മിത സുരക്ഷാ ക്യാമറകൾ നീക്കം ചെയ്യുമെന്ന് റിപ്പോർട്ട്. ക്യാമറകൾ ചാരപ്രവർത്തനത്തിന് ഉപയോഗിക്കപ്പെടുമെന്ന് ഉദ്യോഗസ്ഥർക്ക് ആശങ്കയുള്ളതിനാലാണ് ഈ നടപടിയെന്ന് പ്രാദേശിക മാധ്യമമായ കാൻബെറ ടൈംസ് റിപ്പോർട്ട് ചെയ്തു.
2023 പകുതിയോടെ ചൈനീസ് സ്റ്റേറ്റ് നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള ഹിക്വിഷൻ നിർമ്മിച്ച പതിനൊന്ന് നിരീക്ഷണ ക്യാമറകൾ നീക്കം ചെയ്യുമെന്ന് കാൻബെറ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പരിസരത്ത് 189 ക്യാമറകൾ വിവിധ നിർമ്മാതാക്കൾ വിതരണം ചെയ്യ്തതാണ്.
സുരക്ഷാ കാര്യങ്ങളിൽ അഭിപ്രായം പറയുന്നില്ലെന്ന് ഓസ്‌ട്രേലിയൻ വാർ മെമ്മോറിയൽ പറഞ്ഞു. സംഭവത്തിൽ ഹിക്വിഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനീസ് നിർമ്മിത ഇലക്ട്രോണിക് ഉപകരണങ്ങൾ ചാരപ്രവർത്തനത്തിന് ഉപയോഗിക്കുമെന്ന ഭയത്തെ തുടർന്നാണ് ചൈനീസ് നിയമങ്ങൾക്ക് വിധേയമായി നിർമ്മിച്ചിട്ടുള്ള സുരക്ഷാ ക്യാമറകൾ കെട്ടിടങ്ങളിൽ നിന്നും നിരോധിക്കാൻ സർക്കാർ തീരുമാനിച്ചത്.
Comments