ഇസ്താംബൂൾ: തുർക്കിയിലേയും സിറിയയിലേയും ഭൂകമ്പ ബാധിത മേഖലയിൽ ഇന്ത്യൻ രക്ഷാദൗത്യം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി തുർക്കിയിലെ ഹയാത്തിൽ ഇന്ത്യൻ ആർമ്മി താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ചു. 30 കിടക്കകളും അത്യാധുനിക ഓപ്പറേഷൻ തീയറ്ററും ഉൾപ്പെടുന്നതാണ് ആശുപത്രി.
#OperationDost | Medical treatment being given at Indian Army's field hospital set up in Hatay, Turkey to the people affected by the devastating earthquakes. pic.twitter.com/3trCTnes4v
— ANI (@ANI) February 9, 2023
നിലവിൽ ഇന്ത്യയിൽ നിന്നുള്ള ആറ് രക്ഷാദൗത്യ സംഘങ്ങളാണ് തുർക്കിയിലും സിറിയയിലും എത്തിയിരിക്കുന്നത്. 140 ടൺ അവശ്യ വസ്തുക്കളും വ്യോമ സേന വിമാനങ്ങളിൽ ദുരിത ബാധിത മേഖലയിൽ എത്തിച്ചു. തുർക്കിയിൽ മാത്രം 250 വിദഗ്ധ പരിശീലനം ലഭിച്ച സേന, ദുരന്ത നിവാരണ സേന അംഗങ്ങളാണ് രക്ഷാ പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.
ആറാം രക്ഷാദൗത്യ സംഘത്തിനെ യാത്ര അയയ്‌ക്കാൻ വിദേശകാര്യ സഹമന്ത്രിയും ഇന്ത്യയിലെ തുർക്കി അംബാസിഡർ ഫിറാത്ത് സുനെലും ഹിന്ദോൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനായി ആകുന്നതെല്ലാം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചതായി മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഉദാഹരണമാണ് ഓപ്പറേഷൻ ദോസ്ത് എന്ന് തുർക്കി അംബാസിഡർ ഫിറാത്ത് സുനലും പ്രതികരിച്ചു.
#OperationDost | Search and rescue operation underway by NDRF teams in Turkey's Nurdagi.
3 NDRF teams along with specially trained dog squads, medical supplies & other necessary equipment are sent to Turkey from India to provide assistance to people affected by the earthquakes. pic.twitter.com/Uifa0IItUK
— ANI (@ANI) February 9, 2023
ഭൂകമ്പത്തിൽ ഇരുരാജ്യങ്ങളിലുമായി 15,000ൽ അധികം പേർ മരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. നിലവധിപേർ ഇപ്പോഴും തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. മഞ്ഞ് വീഴ്ചയും റോഡുകൾ തകർന്നതും രക്ഷാ പ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള എൻഡിആർഎഫ് സംഘവും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കെട്ടിടങ്ങളുടെ അടിയിൽ പെട്ടുപോയവരെ കണ്ടെത്താൻ പ്രത്യേകം പരിശീലനം ലഭിച്ച ഡോഗ്‌സ്‌ക്വാഡുകളും ഓരോ ദൗത്യസംഘത്തിപ്പനൊവും ഉണ്ട്.
Comments