ന്യൂഡൽഹി : ‘വരാഹരൂപം’ഗാനം ഉൾപ്പെടുത്തി കാന്താര സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ. പകർപ്പവകാശ ലംഘന കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ കന്നട സൂപ്പർഹിറ്റ് ചിത്രത്തിലെ വരാഹരൂപം എന്ന ഗാനം പ്രദർശിപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെയാണ് സുപ്രീം കോടതിയുടെ സ്‌റ്റേ
ചിത്രത്തിൽ ഗാനം പ്രദർശിപ്പിക്കാൻ പാടില്ലെന്ന മുൻകൂർ ജാമ്യ വ്യവസ്ഥ സുപ്രീംകോടതി സ്റ്റേ ചെയ്തു. മുൻകൂർ ജാമ്യത്തിന് ഇത്തരം വ്യവസ്ഥ പാടില്ലെന്ന് കോടതി പരാമർശിച്ചു. ചോദ്യം ചെയ്യലിന് ഹാജരാവുന്ന നിർമ്മാതാവ് വിജയ് കിർഗന്ദൂരിനെയും സംവിധായകൻ ഋഷഭ് ഷെട്ടിയെയും അറസ്റ്റ് ചെയ്യുകയാണെങ്കിൽ വിചാരണ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകാനും നിർദേശിച്ചു.
ഹൈക്കോടതി ഉത്തരവിലെ ചില വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി നിർമ്മാതാവിനും സംവിധായകനും വേണ്ടി ഹാജരായ അഭിഭാഷകൻ രഞ്ജിത്ത് കുമാറിന്റെ വാദങ്ങൾ സുപ്രീം കോടതി പരിഗണിക്കവെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഗാനം തങ്ങളുടെ ഗാനത്തിന്റെ പകർപ്പാണെന്ന് ചൂണ്ടിക്കാട്ടി തൈക്കുടം ബ്രിഡ്ജ് നൽകിയ ഹർജി കോഴിക്കോട് ജില്ലാ കോടതി തള്ളിയിരുന്നു. തുടർന്ന് വിധിക്കെതിരെ ഹൈക്കോടതിയിൽ നിന്ന് തൈക്കുടം ബ്രിഡജ് സ്റ്റേ വാങ്ങുകയായിരുന്നു. സെപ്റ്റംബർ 30-നാണ് കാന്താര സിനിമ പുറത്തിറങ്ങിയത്.
Comments