സൂപ്പർ താരത്തിന്റെ തലക്കനങ്ങൾ ഒന്നുമില്ലാത്ത നടനാണ് സുരേഷ് ഗോപി. വെള്ളിത്തിരയിലെ വിസ്മയം തീർത്തുകൊണ്ട് മാത്രമല്ല സുരേഷ് ഗോപി മലയാളികളുടെ ഹൃദയം കീഴടക്കിയത്. സാധാരണക്കാർത്ത് തണലാകുന്ന ഒരു ജനനായകൻ എന്ന നിലയിൽ കൂടിയാണ് അദ്ദേഹത്തെ മലയാളികൾ സ്നേഹിക്കുന്നത്. സുരേഷ് ഗോപിയുടെ സ്നേഹ സ്പർശനങ്ങൾ അറിഞ്ഞവർ ധാരാളമാണ്. ജനങ്ങളുടെ പ്രശ്നങ്ങളെ തൊട്ടറിഞ്ഞ് സുരേഷ് ഗോപി നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. സഹപ്രവർത്തകർക്കും സ്നേഹ തണലിന്റെ വൃക്ഷമാണ് അദ്ദേഹം. ഇപ്പോഴിതാ, നടൻ സ്ഫടികം ജോർജ് സുരേഷ് ഗോപിയെപ്പറ്റി പറഞ്ഞ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
‘കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്തു കിടന്ന സമയത്ത് സുരേഷ് ഗോപി വിളിക്കുകയും അന്വേഷിക്കുകയും ചെയ്യുമായിരുന്നു. ഞാനല്ല, എന്റെ മകളാണ് ഫോണെടുത്ത് സംസാരിക്കുക. എനിക്കന്ന് ഫോണെടുത്ത് സംസാരിക്കാൻ പറ്റില്ലായിരുന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും വിളിച്ച് ചോദിക്കുമായിരുന്നു, എന്തെങ്കിലും ആവശ്യമുണ്ടോ എന്ന്. സഹായ മനസ്ക്തയുള്ളയാളാണ്.’
‘രാഷ്‌ട്രീയമൊന്നുമല്ല. കരുണയുള്ള, സ്നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ്. സുരേഷിന് ചെറിയ മനുഷ്യർ വലിയ മനുഷ്യരെന്നൊന്നുമില്ല. എല്ലാവരെയും സ്നേഹിക്കുന്ന വ്യക്തിയാണ്. പുള്ളിയെ തിരഞ്ഞെടുപ്പിൽ ജയിപ്പിക്കേണ്ടതായിരുന്നു. പുള്ളി ക്യാബിനറ്റ് മിനിസ്റ്റർ ആവട്ടെ എന്നാണ് എന്റെ ആഗ്രഹം’ എന്ന് ഒരു ഓൺലൈൻ മീഡിയയ്‌ക്ക് നൽകി അഭിമുഖത്തിൽ സ്ഫടികം ജോർജ് പറഞ്ഞു.
Comments