വാഷിംഗ്ടൺ: വെടിവെച്ച് വീഴ്‌ത്തിയ ചാര ബലൂണിനെ കുറിച്ച് അമേരിക്ക ബീജിംഗുമായി ആശയവിനിമയം നടത്തിയതായി യു എസ് പ്രതിരോധ വകുപ്പ്. ചാര ബലൂണിൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന (പിആർസി) ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പ്രതിരോധ അസിസ്റ്റന്റ് സെക്രട്ടറി മെലിസ ഡാൽട്ടൺ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ജനുവരി 28 മുതൽ യു എസിൽ കാണപ്പെട്ട ബലൂണിനെ ഈ മാസം നാലിനാണ് വെടിവെച്ചിട്ടത്. കാലാവസ്ഥാ നിരീക്ഷണവുമായി ബന്ധപ്പെട്ട ബലൂൺ ആണിതെന്നാണ് ചൈനയുടെ വാദം. ബലൂൺ വെടിവെച്ച് വീഴ്‌ത്തിയതിൽ ചൈന അതൃപ്തിയും രേഖപ്പെടുത്തി. യുഎസിന്റെ തീരുമാനം നിരുത്തരവാദപരവും ഗുരുതരമായ സമീപനവുമാണെന്നാണ് ചൈന അവകാശപ്പെടുന്നത്.
ചൈനീസ് ചാരബലൂൺ രാജ്യത്തിന് ഭീഷണിയാണെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ആവർത്തിച്ചു പറഞ്ഞിരുന്നു. ചൈന ഇത്തരത്തിലുള്ള ബലൂണുകൾ ഉപയോഗിച്ച് 40 ഓളം രാജ്യങ്ങളിൽ ഇന്റലിജൻസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട് എന്നാണ് അമേരിക്ക പറഞ്ഞത്.
ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളെ ചൈനീസ് ചാരബലൂണുകൾ ലക്ഷ്യമിട്ടിരുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിയറ്റ്നാം, തായ്‌വാൻ, ഫിലിപ്പീൻസ്, ജപ്പാൻ എന്നീ രാജ്യങ്ങളിലെ നിന്നുള്ള വിവരങ്ങൾ ചോർത്താനും ചൈന ബലൂണുകൾ പറത്തിയിരുന്നു. ചൈനയുടെ തെക്കൻ തീരത്തുള്ള ഹൈനാൻ പ്രവിശ്യയിൽ നിന്നാണ് പ്രതിരോധ വിവരങ്ങൾ ശേഖരിക്കാനുള്ള ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്നും അമേരിക്കൻ മാദ്ധ്യമമായ വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
Comments