തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രാവഴിയിൽ ജനങ്ങളെ തടഞ്ഞും വിരട്ടിയോടിച്ചും പോലീസ്. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിൽ സാധാരണക്കാരുടെ യാത്രക്ക് അപ്രഖ്യാപിത വിലക്കെർപ്പെടുത്തിയ സ്ഥിതിയാണ് സംസ്ഥാനത്ത്. 100 മീറ്റർ ഇടവിട്ട് പോലീസുകാരെ നിർത്തിയും കടകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചും യാത്ര സ്വാതന്ത്ര്യം പോലും നിഷേധിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരാണ് തങ്ങൾ എന്ന് സ്വയം പറയുന്ന് സർക്കാർ തന്നെ ജനങ്ങളുടെ സ്വാതന്ത്രത്തെയും അവകാശങ്ങളെയും കാറ്റിൽ പറത്തുന്ന കാഴ്ചയാണ് ഇത്.
മുഖ്യമന്ത്രി കടന്നു പോകുന്ന വഴികളിലെല്ലാം വൻ പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. 100 മീറ്റർ ഇടവിട്ട് പോലീസുകാരെ വിന്യസിച്ചും ജംഗ്ഷനുകളിൽ വലിയ പോലീസ് സംഘത്തെ തന്നെ അണിനിരത്തിയുമാണ് മുഖ്യമന്ത്രിയുടെ സഞ്ചാരം. വഴിയരികിൽ വാഹനം നിർത്താനോ കടകളിൽ നിൽക്കാനോ പാടില്ല കറുത്ത നിറമുളള വസ്ത്രങ്ങൾ ധരിച്ചോ ഇനി അഥവാ വെയിലത്ത് കറുത്ത കുട പിടിച്ചും ആ വഴി നടക്കാനും പാടില്ല എന്നു തുടങ്ങി വിചിത്രമായ തീരുമാനങ്ങളാണ് എല്ലാം. ജനമൈത്രി പോലീസ് എന്ന് പറയുമ്പോഴും ജനങ്ങളെ ബന്ധിയാക്കുന്ന പോലീസാണ് നിലവിൽ കേരളത്തിലുള്ളത്.
കഴിഞ്ഞ ദിവസം മരുന്നു വാങ്ങാൻ വേണ്ടി വണ്ടി നിർത്തിയത് ചോദ്യം ചെയ്യുകയും കടയിൽ നിന്നവരെ വിരട്ടിയോടിക്കുകയും ചെയ്തു പോലീസ്. കുട്ടിക്ക് പനി കൂടുതലായതിനെ തുടർന്ന് മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങാൻ വണ്ടിനിർത്തി കടയിലേക്ക് ഇറങ്ങവെയാണ് പോലീസ് എത്തി ശരത്തിനോട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വരുന്നുണ്ടെന്നും വണ്ടി നിർത്താൻ സാധിക്കില്ല എന്നും പുറഞ്ഞത്. ഉടനെ മാറ്റാം എന്ന് പറഞ്ഞിട്ടോ, കുട്ടിക്ക് അസുഖമാണ് എന്ന് പറഞ്ഞിട്ടോ പോലീസ് കേട്ടഭാവം കാണിച്ചില്ല.
മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് സുരക്ഷയൊരുക്കാൻ ഇരട്ടിയോളം വാഹനങ്ങളാണ് നിരത്തുകൾ കൈയടക്കുന്നത്. ചട്ടപ്രകാരമുള്ള സുരക്ഷക്ക് പുറമെ അധികമായി പോലീസുകരെ നിരത്തുകളിലും മുഖ്യമന്ത്രി എത്തുന്ന സ്ഥലങ്ങളിലും വിന്യസിക്കുകയാണ്. മുഖ്യമന്ത്രി എത്തുന്നതിന് അര മണിക്കൂർ മുൻപ് തന്നെ കിലോമീറ്ററുകൾ അകലെ വരെ വഴിയുടെ ഇരുവശത്തും പൊലീസ് സ്ഥാനം പിടിക്കും. പിന്നെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലും സമ്മതിക്കില്ല. മുഖ്യമന്ത്രിയുടെ യാത്ര വഴിയിലേക്കുള്ള എല്ലാ വഴികളിലെയും ഗതാഗതം മുന്നറിയിപ്പില്ലാതെ തടയുന്നതായും പരാതിയുണ്ട്. പത്ത് മിനിറ്റ് മുമ്പ് തടയുകയും ചെയ്യും.
തൃശൂർ മണ്ണൂത്തിയിൽ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയുടെ താമസസ്ഥലത്തിന് അടുത്തുള്ള റോഡുകളിലെ ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. അപ്രതീക്ഷിതമായ ഇത്തരം തടസ്സങ്ങൾ കാരണം വലയുന്നത് ജനങ്ങളാണ്. രാവിലെയും ഗതാഗത തടസ്സം നേരിട്ടതോടെ കുട്ടികൾ സ്കൂളിലെത്താൻ വൈകി, മറ്റ് അത്യവിശ്യക്കാർക്കും യാത്രാതടസ്സം നേരിട്ടു.
വലിയ വിവാദങ്ങൾക്കിടയിലും ഈ സ്ഥിതിക്ക് മാറ്റമൊന്നും വന്നിട്ടില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് വഴിയൊരുക്കാൻ റോഡ് തടഞ്ഞതിൽ കോടതി റിപ്പോർട്ട് തേടി. പാലാ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് കുറവിലങ്ങാട് എസ്എച്ച്ഒയെ വിളിച്ചുവരുത്തി റിപ്പോർട്ട് തേടിയത്. മജിസ്ട്രേട്ടിന്റെ വാഹനമടക്കം അപകടത്തിൽപ്പെടുന്ന വിധമായിരുന്നു മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ പോയത്. ഇത്തരത്തിലായാൽ സാധാരണക്കാർക്ക് റോഡിലൂടെ യാത്ര ചെയ്യേണ്ടേയെന്നും കോടതി ചോദിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കെണ്ട പോലീസ് തന്നെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പ്രാധാന്യം പറഞ്ഞ് തടിതപ്പും
Comments