നാടും വീടും വിട്ട് അതിർത്തിയിലും മറ്റ് സംസ്ഥാനങ്ങളിലും ജീവിതത്തിന്റെ നല്ലൊരു ഭാഗവും സേവനം അനുഷ്ടിക്കുന്നവരാണ് നമ്മുടെ സൈനികർ. വീട്ടിലെ പ്രധാന ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ മിക്കപ്പോഴും സാധിക്കാറില്ല. എന്നിരുന്നാലും ഇത്തരം സന്ദർഭങ്ങളിലും അവർ ആനന്ദം കണ്ടെത്താൻ ശ്രമിക്കാറുണ്ട്. അത്തരമൊരു സംഭവമാണ് അങ്ങ് തുർക്കിയിൽ നടന്നത്.
തങ്ങൾക്ക് പിറന്ന കുഞ്ഞുങ്ങൾക്ക് തുർക്കിയുടേയും സേവനമനുഷ്ടിക്കുന്ന നഗരമായ ഇസ്‌കന്ദറത്തിന്റെ പേരും നൽകിയിരിക്കുകയാണ് ഇന്ത്യൻ സൈനികർ. തുർക്കി ഭൂകമ്പത്തിൽ വൈദ്യസഹായം നൽകാനായി ഇസ്‌കന്ദറൂണിൽ ഇന്ത്യൻ സൈന്യം സ്ഥാപിച്ച താത്കാലിക ആശുപത്രിയിലാണ് സംഭവം. ഡ്യൂട്ടിക്കിടയിൽ തങ്ങൾക്ക് കുഞ്ഞുങ്ങൾ പിറന്നതായി സൈനികർ അറിയുകയായിരുന്നു. പിന്നെ കൂടുതൽ ഒന്നും ചിന്തിച്ചില്ല ഫോണിലൂടെ ഇരുവരും കുട്ടികളുടെ പേരിടീൽ നടത്തി. തുർക്കി ചൗധരി, ഇസ്‌കന്ദർ ചൗഹാൻ…
സഹപ്രവർത്തകർ തുർക്കിയുടെ പിതാവ് രാഹുൽ ചൗധരിയ്‌ക്കും ഇസ്‌കന്ദറിന്റെ പിതാവ് കമലേഷ് കുമാർ ചൗഹാനും ആശംസകൾ നേരുന്ന വീഡിയോ ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
Let’s congratulate 2 Jawan of 60 Para Field Hospital in #Turkey.They are father of New Born son now.Other soldiers says that one name should be “Turki Chaudhary”& others son name should be “Iskendarum Chauhan”. They are congratulating each other. #IndianArmy @adgpi @indiatvnews pic.twitter.com/tOoHpfhKI6
— Manish Prasad (@manishindiatv) February 14, 2023
ഉത്തർപ്രദേശ് ഹാർപൂർ സ്വദേശിയാണ് ഹവിൽദാർ രാഹുൽ, ഖോരപ്രൂർ സ്വദേശിയാണ് കമലേഷ് കുമാർ. ഇസ്‌കന്ദറൂണിൽ നിയോഗിക്കപ്പെട്ട ഇന്ത്യൻ പാര 60 മെഡിക്കൽ സംഘത്തിലെ അംഗങ്ങളാണ് ഇരുവരും.
Comments