തിരുവനന്തപുരം : വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവത്തിനു തുടക്കം കുറിച്ചുകൊണ്ട് ദേവിയുടെ തങ്കത്തിരുമുടി പുറത്തെഴുന്നെള്ളിച്ചു. പുഷ്പ്പാർച്ചനയും ആർപ്പു വിളികളുമായി ഭക്ത ജനങ്ങൾ അമ്മയെ എതിരേറ്റു. ഇതോടെ 70 ദിവസം നീളുന്ന വെള്ളായണി കാളിയൂട്ട് ഉത്സവത്തിനു തുടക്കമായി .
കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഉത്സവമാണ് വെള്ളായണി കാളിയൂട്ട് ഉത്സവം. മൂന്നു വർഷത്തിൽ ഒരിക്കലാണ് കാളിയൂട്ട് നടക്കുന്നത് .മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്‍തമായി ശ്രീകോവിലിൽ പൂജിക്കുന്ന മൂലവിഗ്രഹം തന്നെയാണ് ദിക്കുബലിക്ക് ഇറങ്ങുന്നതും നിറപറ സ്വീകരിക്കാൻ വീടുകളിൽ എത്തുന്നതും എന്നതാണ് വെള്ളായണിയുടെ പ്രത്യേകത.
ഇന്ന് വൈകിട്ട് ഈ വർഷത്തെ ആദ്യ കളംകാവൽ നടക്കും. രാത്രി 10 നു ഉച്ചബലി. നാളെ രാത്രി പള്ളിച്ചൽ ദിക്കുബലിക്ക് തുടക്കമാകും. ഏപ്രിൽ 23 നാണു പറണേറ്റ്. ഏപ്രിൽ 24 നു നിലത്തിൽ പോര്. അന്ന് വൈകിട്ട് ആറാട്ട് . അന്ന് രാത്രി തങ്കത്തിരുമുടിഅകത്തെഴുന്നെ ള്ളിക്കുന്നതോടെ കാളിയൂട്ടിന് സമാപ്തിയാകും.
ഫോട്ടോ: രാജേഷ് പ്രാവച്ചമ്പലം, അർജുൻ ബാലചന്ദ്രൻ വെള്ളായണി
Comments