ശ്രീനഗർ: മൂന്നാമത് ഖേലോ ഇന്ത്യ ദേശീയ വിന്റർ ഗെയിംസ് സമാപിച്ചു. ഫെബ്രുവരി 10 മുതൽ 14 വരെ ജമ്മു കശ്മീരിലെ ഗുൽമാർഗിലെ ലോകപ്രശസ്ത സ്‌കീ റിസോർട്ടിൽ വച്ചാണ് ഗെയിംസ നടന്നത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും ചേർന്നാണ് ദേശീയ വിന്റർ ഗെയിംസ് ഉദ്ഘാടനം ചെയ്തത്.
ഐസ് സ്റ്റോക്കിംഗ്, ഐസ് ഹോക്കി, ബാൻഡി കേളിംഗ്, ബോബ്സ്ലീയിംഗ് ആൻഡ് സ്‌കെൽട്ടൺ, സ്നോ ഷൂ, നോർഡിക്, സ്‌കൈ മൗണ്ടനിയറിംഗ്, ആൽപൈൻ ജി സ്ലാലോം, ക്രോസ് കൺട്രി തുടങ്ങിയ വിവിധ മത്സരങ്ങൾ നടന്നു. 29 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 1500ഓളം കായികതാരങ്ങൾ പങ്കെടുത്തിരുന്നു.
ഖേലോ ഇന്ത്യ ദേശീയ വിന്റർ ഗെയിംസ് ഭാരവാഹികളും ജമ്മു കശ്മീർ സ്പോർട്സ് കൗൺസിൽ അധികൃതരും ചേർന്ന് മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ധാരാളം കായികതാരങ്ങൾ ഖേലോ ഇന്ത്യയിൽ പങ്കെടുക്കുന്നു. കായികതാരങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ശരിയായ വേദിയാണ് ഖേലോ ഇന്ത്യ ദേശീയ വിന്റർ ഗെയിംസ്.
അതേസമയം ഖേലോ ഇന്ത്യ ദേശീയ വിന്റർ ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും പ്രധാനമന്ത്രി രേന്ദ്രമോദി ആശംസകൾ നേർന്നിരുന്നു. മൂന്നാം ഖേലോ ഇന്ത്യ ദേശീയ വിന്റർ ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും ആശംസകൾ. ഗുൽമാർഗിലെ മനോഹരമായ ചുറ്റുപാടിലാണ് ഗെയിംസ് നടക്കുന്നത്. ഇത് ജമ്മു കശ്മീരിലെ കായിക സംസ്‌കാരത്തെ വർധിപ്പിക്കും എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.















