ലക്നൗ: സുഹൃത്തുക്കളുടെ വെല്ലുവിളി സ്വീകരിച്ച 45-കാരന് ദാരുണാന്ത്യം. ആഗ്രയിലണ് സംഭവം. രണ്ട് സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത് 10 മിനിറ്റ് കൊണ്ട് മൂന്ന് ക്വാർട്ടർ വാറ്റ് ഒറ്റയടിക്ക് കുടിച്ചതാണ് മരണകാരണം. ജയ് സിംഗ് എന്നയാളാണ് മരണപ്പെട്ടത്. ഭോലാ, കേശവ് എന്നിങ്ങനെ ജയ് സിംഗിന്റെ രണ്ട് സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൂന്ന് ക്വാർട്ടർ വാറ്റ് ഒറ്റയടിയ്ക്ക് കുടിച്ചാൽ മൊത്തം പണവും നൽകാമെന്ന് സുഹൃത്തുക്കൾ പറഞ്ഞതോടെയാണ് ജയ് സിംഗ് വെല്ലുവിളി ഏറ്റെടുത്തത്. റിക്ഷാ ഡ്രൈവറായ ജയ് സിംഗിനെ പിന്നീട് ശിൽപ്ഗ്രാമിന് സമീപം റോഡരികിൽ അബോധാവസ്ഥയിൽ മകൻ കണ്ടെത്തുകയായിരുന്നു. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ വർഷം വാങ്ങിയ റിക്ഷയുടെ ഗഡു അടയ്ക്കാനായി കൈവശം വച്ചിരുന്ന 60,000 രൂപ എടുത്ത ശേഷമാണ് ജയ്യെ പറഞ്ഞുവിട്ടത്. ജയ് മരിച്ചതിന് ശേഷം പൊലീസിൽ പരാതി നൽകരുതെന്ന് ഇരുവരും സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്ന് ജയ് സിംഗിന്റെ സഹോദരൻ സുഖ്ബീർ സിംഗ് ആരോപിച്ചു. ഒടുവിൽ സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് പരാതി നൽകിയത്.
Comments