കൊച്ചി: ഇന്ത്യൻ വ്യോമസേനയും നാവികസേനയും സംയുക്തമായി അഭ്യാസപ്രകടനം നടത്തി. ബുധനാഴ്ച ഉപദ്വീപിന് ചുറ്റുമുള്ള ഉയർന്ന കടലിൽ കര-അധിഷ്ഠിത നാവിക ആക്രമണ ശേഷിയുടെ വിപുലമായ ശ്രേണി ഇരുസേനകളും പ്രദർശിപ്പിച്ചു.
2500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്ന സുഖോയ് വിമാനം ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് ആകാശത്ത് വച്ചുതന്നെ ഇന്ധനം നിറയ്‌ക്കുന്നതുൾപ്പടെ അഭ്യാസ പ്രകടനത്തിൽ പ്രദർശിപ്പിച്ചിരുന്നു
ഏകദേശം ഏഴ് മണിക്കൂറോളം പ്രകടനം തുടർന്നു. ആന്റി ഷിപ്പിംഗ് മിസൈലുകളുടെ പരിശീലനവും ജ8ക ലോംഗ് റേഞ്ച് മാരിടൈം പട്രോൾ വിമാനങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. ഇന്ത്യൻ ഉപദ്വീപിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഇത്തരം ദൗത്യങ്ങൾ സംഘടിപ്പിക്കാറുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Comments