ശ്രീനഗർ: സിനിമ ചിത്രീകരണങ്ങൾക്ക് വീണ്ടും വേദിയാകാനൊരുങ്ങി ജമ്മു കശ്മീർ. മേഖലയിൽ നടപ്പാക്കിയ 2021-ലെ ഫിലിം പോളിസി നയത്തിനു ശേഷം 150-ൽ അധികം ചിത്രങ്ങളും വെബ് സിരീസുകളും ജമ്മുവിൽ ചിത്രീകരിച്ചിട്ടുണ്ട്. മുൻപ് കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് കശ്മീരിൽ ഉണ്ടായിരുന്ന അരക്ഷിതാവസ്ഥയും സുരക്ഷാ പ്രശ്നങ്ങളും നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കുറഞ്ഞുവെന്നും ഇത് വ്യക്തമാക്കുന്നു.
ചലച്ചിത്ര സംവിധായകരെ സംബന്ധിച്ചിടത്തോളം ജമ്മുവിന്റെ സൗന്ദര്യം എക്കാലവും പ്രിയപ്പെട്ടതാണ്. താഴ്‌വരയിലെ ദൃശ്യങ്ങൾ സിനിമകളെ സമ്പന്നവുമാക്കിയിരുന്നു. എന്നാൽ ക്രമസമാധാനവും സുരക്ഷയും കണക്കിലെടുത്ത് ചിത്രീകരണങ്ങൾക്ക് പരിധിനിശ്ചയിച്ചിരുന്നു. 2021-ലെ ഫിലിം പോളിസി നയം വീണ്ടും ധാരാളം ചിത്രങ്ങളുടെ നിർമ്മാണത്തിന് വഴിതെളിയിക്കാൻ ഇടയായി.
കൂടാതെ കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ 1.88 മില്യൺ വിനോദയാത്രക്കാരാണ് ജമ്മു സന്ദർശിച്ചത്. തീർത്ഥാടക ടൂറിസത്തിനും ഭരണകൂടം ശ്രദ്ധ ചെലുത്തുന്നുണ്ട്. താഴ്‌വരയിൽ ടൂറിസത്തിന്റെ സാധ്യതകൾ വർദ്ധിപ്പിക്കാനായി അടിസ്ഥാന സൗകര്യങ്ങളും സേവവനങ്ങളും ഒപ്പം നിരവധി ടൂറിസം പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ സാഹസിക പ്രവർത്തനങ്ങൾ, റോഡ്, ഷോകൾ, ഇവൻുകൾ, പ്രമോഷനുകൾ എന്നിവയ്‌ക്കായി ഇവിടം തുറന്നുകൊടുക്കുകയും ചെയ്യുമെന്ന് ഭരണകൂടം വ്യക്തമാക്കി.
2022-ൽ ടൂറിസം, വ്യോമഗതാഗത രംഗത്തും വലിയരീതിയിലുള്ള മുന്നേറ്റം ജമ്മു കാഴ്‌ച്ചവെച്ചിരുന്നു.കൂടാതെ ആഗോളവേദികളിലും ജമ്മുവിനെ ഉയർത്താൻ ധാരാളം ശ്രമങ്ങളും നടക്കുന്നുണ്ട്. മത്രമല്ല രണ്ടു വർഷത്തിനുള്ളിൽ ടൂറിസം വകുപ്പിന്റെ സഹായത്തോടെ നടന്ന മീറ്റിങ്ങുകളും പ്രദർശനങ്ങളും എക്‌സിബിഷനുകളുമെല്ലാം ജമ്മുവിന്റെ ടൂറിസത്തിന്റെ അനന്തസാധ്യതകൾ വർദ്ധിപ്പിക്കാനിടയായിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ നിരവധി കോർപ്പറേറ്റ് പ്രതിനിധികൾ ജമ്മു സന്ദർശിച്ചിരുന്നു. ഗതാഗതരംഗത്തും ധാരാളം മുന്നൊരുക്കങ്ങൾ ഭരണകൂടം എടുത്തിട്ടുണ്ട്
Comments