'ഇത് മുരളിയല്ല'; അനശ്വരനായ നടനെ അവഹേളിച്ച് സർക്കാരിന്റെ വെങ്കല പ്രതിമ; ശില്പിക്ക് നൽകിയ 5.70 ലക്ഷം എഴുതിത്തള്ളി ധനവകുപ്പ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഇത് മുരളിയല്ല’; അനശ്വരനായ നടനെ അവഹേളിച്ച് സർക്കാരിന്റെ വെങ്കല പ്രതിമ; ശില്പിക്ക് നൽകിയ 5.70 ലക്ഷം എഴുതിത്തള്ളി ധനവകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2023, 12:39 pm IST
FacebookTwitterWhatsAppTelegram

തൃശ്ശൂർ: അനശ്വരനായ നടൻ മുരളിയുടെ വെങ്കല പ്രതിമ നിർമ്മിക്കുന്നതിൽ പിഴവ് വരുത്തിയ ശിൽപിക്ക് അക്കാദമി നൽകിയ 5.70 ലക്ഷം രൂപ എഴുതിതള്ളി സംസ്ഥാന ധനവകുപ്പ്. മുരളിയുടെ അർദ്ധകായ വെങ്കല പ്രതിമ നിർമ്മിക്കുന്നതിലായിരുന്നു ശില്പി വിൽസൺ പൂക്കായിക്ക് പിഴവ് പറ്റിയത്. നിർമ്മാണ പ്രവർത്തനം കഴിഞ്ഞപ്പോൾ നടനുമായി യാതൊരു രൂപസാദൃശ്യവുമില്ലാത്ത ശിൽപമാണ് പൂർത്തിയായത്.

വെങ്കലം ഉൾപ്പെടെ അതിമനോഹരമായ നിരവധി സിനിമകൾ സമ്മാനിച്ച നടനാണ് മുരളി. മരണം കവർന്നെടുത്തുവെങ്കിലും ഇന്നും എല്ലാവരുടെയും മനസ്സിൽ അദ്ദേഹമുണ്ട്. അദ്ദേഹത്തിന്റെ വെങ്കലപ്രതിമയുടെ പ്രാഥമികരൂപം കണ്ടവരെല്ലാം ഒരേസ്വരത്തിൽ ഇത് മുരളിയല്ല എന്നാവർത്തിച്ചു. മഹാനായ ഒരു കലാകാരനെ ഇങ്ങനെയും അവഹേളിക്കണമായിരുന്നോ എന്നാണ് സമൂഹമാദ്ധ്യമത്തിൽ ഉയരുന്ന ചോദ്യം.

 

2009-ൽ സംഗീതനാടക അക്കാദമി ചെയർമാനായിരിക്കെയാണ് മുരളി വിട പറഞ്ഞത്. അന്ന് അദ്ദേഹത്തിന്റെ കരിങ്കൽശില്പം അക്കാദമിയിൽ സ്ഥാപിച്ചു. എന്നാൽ ഇതിന് അദ്ദേഹവുമായി സാമ്യമില്ലെന്ന ആക്ഷേപം തീർക്കാൻ വെങ്കലത്തിൽ മറ്റൊന്ന് നിർമ്മിക്കാൻ പദ്ധതിയിട്ടു. തുടർന്ന് വിൽസണുമായി കരാർ ഉണ്ടാക്കി. ശില്പം അക്കാദമി വളപ്പിലെ തുറസ്സരങ്ങിന് സമീപം സ്ഥാപിക്കാനായിരുന്നു തീരുമാനം.

വെങ്കല പ്രതിമയ്‌ക്കായി 5.70 ലക്ഷം രൂപ നിർമ്മാണച്ചെലവാണ് കണക്കാക്കിയാണ് കരാർ നൽകിയത്. പ്രതിമയുടെ കലാരൂപപരമായ കാര്യങ്ങൾ പരിശോധിച്ച് ഉറപ്പാക്കാൻ ലളിതകലാ അക്കാദമി ചെയർമാനായിരുന്ന നേമം പുഷ്പരാജിനെയും സർക്കാർ ചുമതലപ്പെടുത്തി. പക്ഷേ പ്രതിമയുടെ മോൾഡിനുള്ള മാതൃക മുരളിയുമായി രൂപസാദൃശ്യമില്ലാത്തതാണെന്ന് നേമം പുഷ്പരാജ് സാക്ഷ്യപ്പെടുത്തി. വെങ്കല പ്രതിമയുടെ പ്രാഥമികരൂപം കണ്ടവരെല്ലാം മുരളിയുടെ രൂപസാദൃശ്യമില്ലെന്ന് പ്രതികരിച്ചു. രൂപമാറ്റത്തിന് നിരവധി തവണ അക്കാദമി ആവശ്യപ്പെട്ടു. തുടർന്ന് ഫലമില്ലാതായതോടെ ശിൽപിയുടെ കരാർ റദ്ദാക്കാനും മുൻകൂറായി വാങ്ങിയ 5.70 ലക്ഷം രൂപ തിരിച്ചടയ്‌ക്കാനും അക്കാദമി ഉത്തരവിട്ടു.

എന്നാൽ പണം തിരിച്ചടയ്‌ക്കാൻ നിവൃത്തിയില്ലെന്ന് വിൽസൺ അറിയിച്ചതോടെ നികുതി ഉൾപ്പെടെ മുഴുവൻ തുകയും വ്യവസ്ഥകളോടെ എഴുതിത്തള്ളുകയായിരുന്നു ധനവകുപ്പ്. അനുവദിച്ചതിലും കൂടുതൽ തുക പ്രതിമയുടെ പ്രാഥമിക ചെലവിന് വേണ്ടിവന്നതിനാലും മറ്റു വരുമാനമാർഗമൊന്നും ഇല്ലാത്തതിനാലും 5.70 ലക്ഷം രൂപ തിരിച്ചടയ്‌ക്കുന്നത് ഒഴിവാക്കണമെന്നുമായിരുന്നു അക്കാദമിയോട് ശില്പിയുടെ അപേക്ഷ. വിൽസണിന്റെ അപേക്ഷ കഴിഞ്ഞ ജൂലൈയിൽ ചേർന്ന അക്കാദമി നിർവാഹക സമിതി ചർച്ച ചെയ്യുകയും തുക എഴുതിത്തള്ളണമെന്ന അപേക്ഷ സർക്കാരിന് കൈമാറുകയും ചെയ്തു. സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ഇത് അംഗീകരിച്ചതോടെ 5.70 ലക്ഷം രൂപ എഴുതിത്തള്ളാനും നഷ്ടം അക്കാദമി വഹിക്കാനും വകുപ്പ് ഉത്തരവിട്ടു.

അതേസമയം മുരളിയുടെ പേരിൽ അക്കാദമിയിൽ ഇപ്പോൾ തിയേറ്റർ ഉണ്ട്. കൊട്ടാരക്കരയ്‌ക്കടുത്ത് ജന്മനാടായ കുടവട്ടൂരിൽ നാടക പഠനകേന്ദ്രം ഒരുക്കുമെന്നു ഇടതുസർക്കാർ പ്രഖ്യാപിച്ചിരുന്നു. മുൻമന്ത്രി എം.എ. ബേബിയുടെ താത്പര്യമായിരുന്നു പഠനകേന്ദ്രം ഒരുക്കുക എന്നത്. എന്നാൽ ഇത് യാഥാർത്ഥ്യമായില്ല.

Tags: MuraliPinarayi GovernmentFinance Ministrykerala state government
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies