ന്യൂഡൽഹി: ഇന്ത്യൻ ബാറ്റർ വിരാട് കൊഹ്ലി തന്റെ കരിയറിലെ മറ്റൊരു ചരിത്ര നേട്ടം കൂടി തന്റെ പേരിലാക്കിയിരിക്കുകയാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 25,000 റൺസ് തികയ്‌ക്കുന്ന ബാറ്ററായി വിരാട് കൊഹിലി. ന്യൂഡൽഹിയിൽ നടക്കുന്ന ബോർഡർ ഗവാസ്‌കർ പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് കൊഹ്ലി ഈ നേട്ടം കൈക്കലാക്കുന്നത്.
ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെൻഡുൽക്കറുടെ നിലവിലെ റെക്കോർഡാണ് കൊഹ്ലി തകർത്തത്. 577 മത്സരങ്ങളിൽ നിന്നാണ് സച്ചിൻ 25000 റൺസ് മറികടന്നത്. എന്നാൽ വിരാട് കൊഹ്ലി 549 മത്സരങ്ങളിൽ നിന്നാണ് 25000 റൺസ് എന്ന നേട്ടം സ്വന്തമാക്കിയത്. ഇതോടെ കൊഹ്ലി ഒന്നാം സ്ഥാനത്തെത്തും. രണ്ടാമനായി സച്ചിൻ ടെൻഡുൽക്കറും മൂന്നമനായി റിക്കി പോണ്ടിംഗും ആണ്. 588 മത്സരങ്ങളിൽ നിന്നാണ് പോണ്ടിംഗ് ഈ നേട്ടം സ്വന്തമാക്കിയത്. ഇവരെ കൂടാതെ, ജാക്വസ് കാലിസ് (594), കുമാർ സംഗക്കാര (608), മഹേല ജയവർധന (701) എന്നിവരും പട്ടികയിലുണ്ട്
ബോർഡർ ഗവാസ്‌കർ മത്സരത്തിൽ ഉജ്ജ്വല വിജയമാണ് ഇന്ത്യ നേടിയിരിക്കുന്നത്. രണ്ടാം മത്സരത്തിലെ രണ്ടാം ഇന്നിംഗ്സും സ്വന്തമാക്കിയ ഇന്ത്യ നിലവിൽ 2-0 എന്ന നിലയിലാണ്. നിലവിൽ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതാണ് ഓസ്ട്രേലിയ.
Comments