തകർന്ന കെട്ടിടത്തിനടിയിൽ 12 ദിവസം; ദമ്പതികൾ അതിജീവിച്ചത് സ്വന്തം മൂത്രം കുടിച്ച്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തകർന്ന കെട്ടിടത്തിനടിയിൽ 12 ദിവസം; ദമ്പതികൾ അതിജീവിച്ചത് സ്വന്തം മൂത്രം കുടിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2023, 07:45 pm IST
FacebookTwitterWhatsAppTelegram

അങ്കാറ: തുർക്കി-സിറിയ അതിർത്തിയിലുണ്ടായ ഭൂചലനത്തിൽ ഇതുവരെ 40,000 ത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദുരന്തം സംഭവിച്ച് 12 ദിവസങ്ങൾ പിന്നിടുമ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. 7.8 തീവ്രതയിൽ സംഭവിച്ച ഭൂചലനത്തിന് ശേഷം ഒന്നരാഴ്ച പിന്നിടുമ്പോഴും തകർന്ന് കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീവന്റെ തുടിപ്പുകൾ അവശേഷിക്കുന്നുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം.

രക്ഷാദൗത്യത്തിന്റെ 12-ാം ദിവസം ഇത്തരത്തിൽ ജീവനോടെയാണ് ദമ്പതികളെയും അവരുടെ കുഞ്ഞിനെയും സംഘം പുറത്തെടുത്തത്. കിർഗിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യ സംഘമായിരുന്നു ഇതിന് പിന്നിൽ. 49കാരനായ മുഹമ്മദ് അക്കർ, ഭാര്യയും 40-കാരിയുമായ റാഗഡ, 12 വയസുള്ള അവരുടെ മകൻ എന്നിവരെ സംഘം പുറത്തെടുക്കുകയായിരുന്നു. തുർക്കിയുടെ ദക്ഷിണ ഭാഗത്ത് സ്ഥിതിചെയ്യുന്ന അന്റക്ക്യയിലുള്ള അപ്പാർട്ട്‌മെന്റ് ബിൽഡിംഗ് തകർന്നുവീണിടത്ത് പരിശോധന നടത്തിയപ്പോഴാണ് മൂവരെയും ജീവനോടെ പുറത്തെടുക്കാനായത്.

മൂന്ന് പേരും 296 മണിക്കൂറുകളായിരുന്നു ജീവനും കൈകളിൽ പിടിച്ച് അവിശിഷ്ടങ്ങൾക്കിടയിൽ കിടന്നിരുന്നതെന്ന് രക്ഷാദൗത്യ സംഘം പ്രതികരിച്ചു. പുറത്തെടുത്ത ഉടൻ തന്നെ മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും 12 വയസുള്ള മകന്റെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹം കൂടി ലഭിച്ചിരുന്നു. ഇവരും ദമ്പതികളുടെ മക്കളാണ്.

മൂന്ന് മക്കളെയും നഷ്ടപ്പെട്ട അമ്മയും അച്ഛനും അവരുടെ അതിജീവനത്തിന്റെ കഥ അധികൃതരോട് വിശദീകരിച്ചിരുന്നു. ”സ്വന്തം മൂത്രം കുടിച്ചാണ് ദിവസങ്ങൾ തള്ളിനീക്കിയത്. സമീപത്തെവിടെയോ മക്കളുണ്ടെന്ന് അറിയാവുന്നതിനാൽ അവരെ ഉറക്കെയുറക്കെ വിളിച്ചിരുന്നു. ആദ്യത്തെ രണ്ട്, മൂന്ന് ദിവസം മക്കൾ പ്രതികരിച്ചെങ്കിലും പിന്നീട് അവരുടെ ശബ്ദം കേൾക്കാതെയായി. ” മൂന്ന് മക്കളെയും നഷ്ടപ്പെട്ട പിതാവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഭൂചലനം ഏറ്റവും രൂക്ഷമായി പ്രദേശങ്ങളിലൊന്നാണ് ദമ്പതികൾ താമസിച്ചിരുന്ന അന്റക്ക്യ. നിലവിൽ തുർക്കിയിലെ രണ്ട് പ്രവിശ്യകളിലൊഴികെ ശേഷിക്കുന്ന ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം അവസാനിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

Tags: EarthquakeTURkey earthquake
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies