റായ്പൂർ: ഛത്തീസ്ഗഡിലെ 12 ജില്ലകളിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിനൊപ്പം ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ കേന്ദ്രസർക്കാരിന് കത്തയച്ചതിനെ തുടർന്നാണ് തീരുമാനം. ട്വിറ്ററിലൂടെ മുഖ്യമന്ത്രി ഭൂപേഷ് ബാഗെലാണ് ഇക്കാര്യം അറിയിച്ചത്.
ഉച്ചഭക്ഷണത്തിനൊപ്പം ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബാഗെൽ കേന്ദ്രസർക്കാരിന് കത്തയക്കുകയും തുടർന്ന് അനുവാദം ലഭിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
‘ഞാൻ കേന്ദ്ര സർക്കാരിന് നന്ദി പറയുന്നു’. സംസ്ഥാനത്തെ 12 ജില്ലകളിലും സ്‌കൂൾ കുട്ടികൾക്ക് സോയ ചിക്കിക്കിന് പകരം ആഴ്ചയിൽ നാല് ദിവസം ചെറുധാന്യങ്ങൾ അടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങൾ ലഭിക്കും എന്നാണ് എന്നാണ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തത്. പ്രധാൻ മന്ത്രി പോഷൻ ശക്തി യോജന പ്രകാരം സോയ ചിക്കിക്ക് പകരം മില്ലറ്റ് അധിഷ്ഠിത ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാനുള്ള നിർദ്ദേശം സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് കേന്ദ്രത്തിന് അയച്ചിരുന്നു.
ഇന്ത്യയിൽ സുലഭമായി ലഭിക്കുന്ന കൂവരഗ്, ചാമ, റാഗി തുടങ്ങിയ തിനകൾ കൃഷി ചെയ്യാൻ ഛത്തീസ്ഗഡിലെ കർഷകരെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. കൂടാതെ, സംസ്ഥാനത്തെ ധാന്യ ഉത്പാദകർക്കും കർഷകർക്കും 9,000 രൂപ ഇൻപുട്ട് സബ്‌സിഡി കർഷകരെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്‌ട്ര മില്ലറ്റ് വർഷത്തിന്റെ ഭാഗമായി രാജ്യത്തുടനീളം മില്ലറ്റ് കേന്ദ്രീകൃത പ്രോത്സാഹന പരിപാടികൾ അണിനിരത്തിയതായി ജനുവരി ഒന്നിന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.
Comments