റായ്പൂർ: ഛത്തിസ്ഗഢിൽ കൽക്കരി ലെവി കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായി 14 കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്. സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലടക്കമാണ് റെയ്ഡ് നടക്കുക. ഫെബ്രുവരി 24 മുതൽ 26 വരെ റായ്പൂരിൽ കോൺഗ്രസ് പ്ലിനറി സെക്ഷൻ നടക്കാനിരിക്കെയാണ് നേതാക്കളെ കേന്ദ്രീകരിച്ചുള്ള റെയ്ഡ് നടക്കുന്നത്.
കോൺഗ്രസ് സംസ്ഥാന ട്രഷറർ രാം ഗോപാൽ അഗർവാൾ, കോൺഗ്രസ് എംഎൽഎ ദേവേന്ദ്ര യാദവ്, കോൺഗ്രസ് വക്താവ് ആർപി സിംഗ് എന്നിവരുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലാണ് മിന്നൽ പരിശോധന നടത്തിയത്.
കൽക്കരി കുംഭകോണത്തിന്റെ പിന്നിൽ ആരെല്ലാമെന്ന് അന്വേഷിക്കുകയാണെന്ന് ഇ ഡി അറിയിച്ചു. റെയ്ഡ് രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരിലാണെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ പറഞ്ഞു. ഖൈരാഡ് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫണ്ട് ഉപയോഗിച്ചെന്ന വ്യാജേന പാർട്ടി ഫണ്ടിലേക്കും മറ്റ് വ്യക്തികളിലേക്കും പണം മാറ്റിയെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്. ട്രഷറർ രാം ഗോപാൽ അഗർവാൾ 52 കോടി രൂപ തിരിമറി നടത്തിയതിന്റെ തെളിവുകൾ ഇ ഡിയ്‌ക്ക് ലഭിച്ചതായി വൃത്തങ്ങൾ സൂചിപ്പിച്ചു.
Comments