അങ്കാര: തുർക്കിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ദക്ഷിണ തുർക്കിയിലെ ഹതായ് പ്രവിശ്യയിലാണ് സംഭവിച്ചത്.
രണ്ടാഴ്ചകൾക്ക് മുമ്പ് തുർക്കി-സിറിയ അതിർത്തിയിലുണ്ടായ ഭൂചലനം വൻ ദുരന്തത്തിലേക്ക് വഴിവച്ചിരുന്നു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ചലനത്തിൽ ഏകദേശം 50,000ത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾ തുർക്കിക്ക് സഹായവുമായി എത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മറ്റൊരു തീവ്ര ഭൂചലനം കൂടി രാജ്യത്ത് ഉണ്ടായിരിക്കുന്നത്.
നേരത്തെയുണ്ടായ ഭൂചലനത്തെ തുടർന്ന് 12 ദിവസത്തോളമാണ് രാജ്യത്ത് രക്ഷാപ്രവർത്തനം നടന്നത്. ഒടുവിൽ രണ്ട് പ്രവിശ്യകളിലൊഴികെ രക്ഷാദൗത്യം അവസാനിപ്പിക്കുകയാണെന്ന് ടർക്കിഷ് സർക്കാർ പ്രഖ്യാപിച്ചു. ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായി തുർക്കിയിലേക്ക് പോയ ഇന്ത്യൻ സംഘം രാജ്യത്തേക്ക് മടങ്ങിയെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീണ്ടും ഭൂചലമുണ്ടായിരിക്കുന്നത്. ഏറ്റവും ഒടുവിൽ സംഭവിച്ചിരിക്കുന്ന ഭൂചലനം നേരത്തെ ദുരന്തമുണ്ടായ സ്ഥലത്ത് തന്നെയാണെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Comments