മികച്ച സിനിമയ്‌ക്കുള്ള ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം സ്വന്തമാക്കി ‘ദി കശ്മീർ ഫയൽസ്’. മികച്ച പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ചിത്രം സമീപകാല ബോളിവുഡ് ചിത്രങ്ങളിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. എന്നാൽ, സിനിമയ്‌ക്കെതിരെ വലിയ തരത്തിലുള്ള വിദ്വേഷ പരാമർശങ്ങളായിരുന്നു ചിലർ അഴിച്ചു വിട്ടത്. ഇതിനെല്ലാമുള്ള ഉത്തരമാണ് സിനിമയ്‌ക്ക് ലഭിച്ച പുരസ്കാരം. ചിത്രത്തിന് ലഭിച്ച അംഗീകാരത്തിന് സംവിധായകൻ വിവേക് അഗ്‌നിഹോത്രി നന്ദി പറഞ്ഞു.
‘ദി കശ്മീർ ഫയൽസ് മികച്ച സിനിമയ്‌ക്കുള്ള പുരസ്കാരം നേടി. തീവ്രവാദത്തിന്റെ ഇരകളായ എല്ലാവർക്കുമായി ഈ പുരസ്കാരം സമർപ്പിക്കുന്നു. അനുഗ്രഹത്തിനായി ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും പുരസ്കാരം സമർപ്പിക്കുന്നു’ എന്ന് വിവേക് ട്വിറ്റ് ചെയ്തു. അവാർഡ് വാങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്. 2022 മാർച്ച് 11ന് റിലീസ് ചെയ്ത ചിത്രം 200 കോടിക്ക് മുകളിലാണ് സ്വന്തമാക്കിയത്. വിവേക് അഗ്‌നിഹോത്രി തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അനുപം ഖേർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി, ദർശൻ കുമാർ എന്നിവർ അഭിനയിച്ചിരിക്കുന്നു.
ANNOUNCEMENT:#TheKashmirFiles wins the ‘Best Film’ award at #DadaSahebPhalkeAwards2023.
“This award is dedicated to all the victims of terrorism and to all the people of India for your blessings.” pic.twitter.com/MdwikOiL44— Vivek Ranjan Agnihotri (@vivekagnihotri) February 21, 2023
കശ്മീരി പണ്ഡിറ്റുകളുടെ ജീവിതവും യാതനകളും തുറന്ന് പറയുന്ന ചിത്രമാണ് ദി കശ്മീർ ഫയൽസ്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന് നേരെ ഇടത് ബുദ്ധി ജീവികളും മതമൗലിക വാദികളും വലിയ തരത്തിലുള്ള ഡീഗ്രേഡിംഗ് നടത്തി. എന്നാൽ, അധിക്ഷേപങ്ങൾക്കും അവഹേളനങ്ങൾക്കുമിടയിലും ചിത്രം കാണാൻ തിയറ്ററുകളിലേയ്‌ക്ക് ജനസാഗരം ഒഴുകിയെത്തുകയായിരുന്നു. പല ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം പ്രദർശിപ്പിച്ചു. എന്നാൽ അവിടെയും പ്രൊപ്പഗണ്ട ചിത്രമെന്ന പേരിൽ കശ്മീർ ഫയൽസിനെ മാറ്റി നിർത്താൻ ശ്രമിച്ചത് ഏറെ വിവാദമായിരുന്നു.
Comments