ന്യൂഡൽഹി : ഗർഭസ്ഥ ശിശുക്കളുടെ ശ്വാസകോശത്തിന്റെ പ്രതിരോധശേഷിയ്‌ക്കുള്ള പ്രധാന ചികിത്സയായ സർഫക്ടന്റ് തെറാപ്പി ഇന്ത്യയിൽ പരീക്ഷിച്ചു. സൽസ ടെക്നിക് ഉപയോഗിച്ച് സർ ഗംഗാറാം ഹോസ്പിറ്റലിലെ നിയോനറ്റോളജി വിഭാഗമാണ് പരീക്ഷണം ഫലപ്രദമായി നടത്തിയത്.
മാസം തികയാതെ പ്രസവിക്കുന്ന നവജാതശിശുക്കൾക്കുള്ള ചികിത്സയാണ് സർഫക്ടന്റ് തെറാപ്പി. ഇതിലൂടെ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ ശ്വാസകോശത്തിലേക്ക് ഒരു പ്രത്യേക ദ്രാവകം നിക്ഷേപിക്കുന്ന സംവിധാനമാണ് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നത്. എന്നാൽ എൻഡോട്രാഷ്യൽ ഇൻട്യൂബേഷനുമായി ബന്ധപ്പെട്ട രണ്ട് പ്രധാന ആശങ്കകൾ നിലനിൽക്കുന്നു. പ്രധാനമായും ഇതിന് പ്രാഗൽഫ്യം ആവശ്യമാണ്, കൂടാതെ ഒരുപാട് സങ്കീർണതകൾ തരണം ചെയ്യുകയും വേണം. ഭാവിയിൽ കുട്ടികൾക്ക് വിട്ടുമാറാത്ത ബ്രോങ്കോപൾമോണറി, ഡിസ്പ്ലാസിയ എന്നീ ശ്വാസകോശ സംമ്പന്ധമായ രോഗങ്ങൾക്കും സാധ്യതകൾ കൂടുതലാണ്.
ജനനസമയത്ത് കരയാത്തതും കൃത്രിമശ്വാസം നൽകാൻ ബുദ്ധിമുട്ടുള്ളതുമായ നവജാതശിശുക്കൾക്ക് ശ്വസിക്കാൻ ലാറിൻജിയൽ മാസ്‌ക് എയർവേ ഉപയോഗിക്കുന്നു. സർഫക്ടന്റ് തെറാപ്പിയിലെ ആശങ്കകൾ മറികടക്കാനായാണ് ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നിയോനാറ്റോളജി വിഭാഗം പരീക്ഷണം നടത്തിയത്. 36 ആഴ്ചയുള്ള പെൺകുഞ്ഞിൽ സൽസ(എസ്എഎൽഎസ്എ) എന്ന സാങ്കേതികവിദ്യ പരീക്ഷിച്ചു. കറന്റ് മെഡിസിൻ റിസർച്ച് ആൻഡ് പ്രാക്ടീസ് ജേണലിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ പരീക്ഷണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സൽസ ടെക്‌നിക് സർഫക്ടന്റ് തെറാപ്പി താരതമ്യേന വേഗതയുള്ളതും കാര്യക്ഷമതയേറിയതുമാണ്. സർ ഗംഗാറാം ആശുപത്രിയിലെ പരീക്ഷണത്തിൽ കുഞ്ഞ് ഹൃദയമിടിപ്പും ഓക്‌സിജൻ സാച്ചുറേഷനും നിലനിർത്തിയിരുന്നു. തുടർന്ന് 17 മണിക്കൂറിന് ശേഷം കുഞ്ഞിനെ എൻസിപിഎപി ശ്വസന പ്രക്രിയയിൽ നിന്ന് മാറ്റുകയും 5-ാം ദിവസം ഡിസ്ചാർജ് ചെയ്യുകയും ചെയ്തുവെന്ന് സർ ഗംഗാറാം ആശുപത്രിയിലെ നിയോനറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ സതീഷ് സലൂജ പറഞ്ഞു.
Comments