ഹൈദരാബാദ്: സ്‌കൂൾ കുട്ടികളെ റോഡിലെ പൊള്ളുന്ന വെയിലിൽ നഗ്ന പാദരാക്കി നിർത്തി പഠിപ്പിച്ച് അദ്ധ്യാപിക. വികൃതികാട്ടിയെന്ന് ആരോപിച്ചായിരുന്നു കുട്ടികളോടുള്ള അദ്ധ്യാപികയുടെ ക്രൂരത. ആന്ധ്രാപ്രദേശിലെ സീതമ്മാധാരയിലെ ഒരു പ്രൈമറി സ്‌കൂളിൽ ആണ് സംഭവം.
സ്‌കൂളിനോട് ചേർന്നുള്ള റോഡിലാണ് അദ്ധ്യാപിക കുട്ടികളെ നഗ്നപാദരാക്കി നിർത്തി പഠിപ്പിച്ചത്. നട്ടുച്ചയ്‌ക്ക് വെയിലത്ത് കുട്ടികൾ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കുട്ടികളോട് വിവരം തിരക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ചവരോട് അദ്ധ്യാപകർ കയർത്ത് സംസാരിക്കുകയും വീഡിയോ പകർത്തുന്നത് തടയാൻ ശ്രമിക്കുകയും ചെയ്തു. കുട്ടികൾ തെറ്റ് കാണിച്ചതിനാലാണ് ശിക്ഷിച്ചതെന്നും അതിനുള്ള അവകാശം തങ്ങൾക്കുണ്ടെന്നുമായിരുന്നു അദ്ധ്യാപകരുടെ വാദം.
സംഭവത്തിന്റെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കുട്ടികളെ ക്രൂരമായി ശിക്ഷിച്ച അദ്ധ്യാപകരെ ശിക്ഷിക്കണമെന്നാണ് വീഡിയോയ്‌ക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ.
Comments