മുംബൈ : ഇന്ത്യയുടെ ശത്രുക്കളുടെ ജിഹാദി ഇടനിലക്കാരനാണ് ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി. ട്വിറ്ററിലാണ് വിവേക് അഗ്നിഹോത്രിയുടെ പ്രതികരണം. ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തിന് ഫാൽക്കെ പുരസ്കാരം കിട്ടിയതുമായി ബന്ധപ്പെട്ട വാർത്തയോടുള്ള മുഹമ്മദ് സുബൈറിന്റെ അസഹിഷ്ണുത നിറഞ്ഞ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു വിവേക് അഗ്നിഹോത്രി
‘ വസ്തുത പരിശോധിക്കുന്നവരെ വെറുക്കുന്നില്ല, പഞ്ചർ റിപ്പയർ ചെയ്യുന്നവർ വസ്തുത പരിശോധിക്കുന്നവരായി നടിക്കുന്നത് ഞാൻ വെറുക്കുന്നു. കാരണം നിങ്ങൾ ഇന്ത്യയുടെ ശത്രുക്കളുടെ വെറുമൊരു ജിഹാദി പിമ്പാണ്, നിങ്ങളുടെ പിന്നിൽ ആരാണെന്ന് എനിക്ക് നന്നായി അറിയാം. ക്ഷമിക്കണം, എന്നാൽ #TheKashmirFiles നിങ്ങളുടെ ജിഹാദി മാഫിയയെ തുറന്നുകാട്ടിയെന്ന വസ്തുതയിൽ നിങ്ങൾ ജീവിക്കേണ്ടിവരും. അത് കൈകാര്യം ചെയ്യാൻ പഠിക്കൂ. താങ്കളെപ്പോലുള്ള മദ്രസ പണ്ഡിതനെ ഞാൻ കുറ്റപ്പെടുത്തുന്നില്ല, കാരണം നിങ്ങൾക്ക് എഴുതിയിരിക്കുന്നത് വായിക്കാൻ പോലും കഴിയില്ല. വ്യാജ വാർത്തകൾക്ക് എല്ലാ ആശംസകളും നേരുന്നു. വസ്തുതാ പരിശോധനയാണ് ഇന്നത്തെ ഏറ്റവും വലിയ കൊള്ള മാഫിയ. ഭ്രാന്തൻ ഭീകര സംഘടനയാണ് ഇത് നിയന്ത്രിക്കുന്നത്.“ വിവേക് അഗ്നിഹോത്രി കുറിച്ചു.
Comments