തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് കോഴിക്കോട് – ദമാം എയർ ഇന്ത്യ വിമാനം തിരുവനനവനന്തപുരം അന്താരാഷ്‌ട്ര വിമാനതാവളത്തിൽ ഇറക്കി. 182 യാത്രക്കാരുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് രാവിലെ 9.45ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 385 വിമാനമാണ് സുരക്ഷിതമായി ഇറക്കിയിരിക്കുന്നത്. കരിപ്പൂർ വിമാന താവളത്തിൽ നിന്നും പുറപ്പെട്ട് രണ്ടര മണിക്കൂറിന് ശേഷമാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്.
വിമാനത്തിന് ഹൈഡ്രോളിക് ഗിയറിന്റെ തകരാർ മാത്രമാണുള്ളത്. കരിപ്പൂർ വിമാനത്താവളത്തിൽ തന്നെ ലാന്റ് ചെയ്യാൻ അനുമതിക്ക് ശ്രമിച്ചിരുന്നു. എന്നാൽ ചില പ്രശ്നങ്ങൾ കാരണം കൊച്ചിയിലോ തിരുവനന്തപുരത്തോ എന്ന് ആലോചിക്കുകയും, തുടർന്ന് സുരക്ഷ കൂടിയ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു.
സാഹചര്യം കണക്കിലെടുത്ത് വിമാനത്താവളത്തില്‍ പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 11 മണിക്ക് ലാൻഡിങിന് ശ്രമിച്ചിരുന്നെങ്കിലും നീണ്ടു പോകുകയായിരുന്നു. ശേഷം 12.15 ഓടെ യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കി.
Comments