പലക്കാട്: മംഗലംഡാം തളികക്കല്ലിൽ വനവാസി യുവതി കാട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു. തളികകല്ല് ഊര് നിവാസി സുജാതാണ് കാട്ടിൽ പ്രസവിച്ചത്. പ്രസവ സമയത്ത് ഭർത്തവ് കണ്ണനും ഭതൃസഹോദരിയും മാത്രമാണ് യുവതിയ്‌ക്ക് ഒപ്പമുണ്ടായിരുന്നത്. ഗർഭിണിയായതിനെ തുടർന്ന് ഇവരെ ഈ മാസം 17ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു എന്നാൽ ഒരു ദിവസം മാത്രമാണ് ഇവർ അവിടെ നിന്നത്. ആശുപത്രി പ്രവർത്തനങ്ങളെ പറ്റിയുള്ള അജ്ഞത മൂലം അവിടെ നിന്നും ഒളിച്ച് പൊകുകയായിരുന്നു. പ്രസവത്തിന് രക്തമടക്കം സജ്ജീകരിക്കണമെന്ന്് ആശുപത്രി അധികൃതർ പറഞ്ഞിരുന്നെന്നും ഇതൊന്നും സജ്ജീകരിക്കാൻ സാധിക്കാത്തതിനാലാണ് ഇവർ ആശുപത്രിയിൽ നിന്നും പോയതെന്ന് പറയുന്നു.
കഴിഞ്ഞ ദിവസം സുജാതയും ഭർത്തവ് കണ്ണനും ഭതൃസഹോദരിയും കൂടി ഉൾകാട്ടിലേക്ക് പോകുകയായിരുന്നു. എന്നാൽ ഊരിൽ വെള്ളം ലഭ്യമല്ലെന്നും കൂടുതൽ വെള്ളം ലഭിക്കുന്ന സ്ഥലം തേടി പോയതാണെന്നാണ് യുവതിയുടെ ഭർത്താവ് കണ്ണൻ പറയുന്നത്. പ്രസവശേഷം ആശുപത്രയിലേക്ക് മാറണമെന്ന് സുജാതയോട് ആവശ്യപ്പെട്ടിട്ടും സുജാതയും കുടുംബവും തയ്യാറായിരുന്നില്ല.
യുവതിയേയും കുഞ്ഞിനേയും ആദ്യം ആലത്തൂർ താലുക്ക് ആശുപത്രയിലും പിന്നിട് തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റിയിരുന്നു. മാസം തികയും മുമ്പാണ് കുഞ്ഞ് ജനിച്ചത് തുടർന്ന് കുഞ്ഞിനെ വെന്റിലേറ്ററിലാക്കിയിരുന്നു. കുഞ്ഞിന് 680 ഗ്രാം മാത്രമാണ് തൂക്കമുണ്ടായിരുന്നത്. എന്നാൽ സുജാത പ്രസവിച്ച കുഞ്ഞ് ഇന്ന് മരിക്കുകയായിരുന്നു.
Comments