രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് ഇന്ത്യയിലെത്തി. 2021 ഡിസംബറിൽ ജർമ്മൻ ചാൻസലറായി ഷോൾസ് സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. സന്ദർശനത്തിൽ ഉഭയകക്ഷി, പ്രാദേശിക, ആഗോളവിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒലാഫും ചർച്ച നടത്തും. യുക്രെെൻ സംഘർഷം, ഇന്തോ-പസഫിക് മേഖലയിലെ സാഹചര്യങ്ങൾ, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷോൾസ് ചർച്ച നടത്തും.
മോദി-ഷോൾസ് ചർച്ചയിൽ റഷ്യ-യുക്രെെൻ സംഘർഷത്തിന്റെ അനന്തരഫലങ്ങൾ പ്രധാനമായി ചർച്ചചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചർച്ചകളിൽ വ്യാപാരം, പ്രതിരോധം, ശുദ്ധ ഊർജം, കാലാവസ്ഥാ വ്യതിയാനം, പുതിയ സാങ്കേതിക വിദ്യകൾ തുടങ്ങിയ മേഖലകളിലെ സഹകരിക്കുന്നതിലും, വിപുലീകരിക്കുന്നതിലും പ്രാധാന്യം നൽകുമെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംഘർഷം വരുന്ന ഇന്തോ-പസഫിക്കിലെ മൊത്തത്തിലുള്ള സ്ഥിതിഗതികൾ ഇരുവരും പരിശോധിക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ വർഷം നവംബർ 16ന് ജി20 ഉച്ചകോടിക്കിടെ ഇന്തോനേഷ്യൻ റിസോർട്ട് നഗരമായ ബാലിയിൽ മോദിയും ഷോൾസും ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു. ആറാമത് ഇന്ത്യ-ജർമ്മനി ഗവണ്‍മെന്റുകള്‍ തമ്മിലുള്ള കൂടിയാലോചനകൾക്കായി കഴിഞ്ഞ വർഷം മെയ് രണ്ടിന് മോദി ബെർലിൻ സന്ദർശിച്ച സമയത്താണ് ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച നടന്നത്.
ജി 7 ഗ്രൂപ്പിന്റെ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി തെക്കൻ ജർമ്മനിയിലെ മോദിയുടെ സന്ദർശനത്തെ തുടർന്നായിരുന്നു അത്. ജർമ്മൻ പ്രസിഡന്റിന്റെ കീഴിലുള്ള ജി 7 ഉച്ചകോടിയിലേക്ക് ഷോൾസ് മോദിയെ ക്ഷണിച്ചു. ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുപ്രധാന മേഖലകളിൽ ഉയർച്ചയിലാണ്. ഷോൾസ് നാളെ രാവിലെ ബെംഗളൂരുവിലും അദ്ദേഹം സന്ദർശനം നടത്തും. തുടർന്ന് വൈകുന്നേരം 5:30 ന് നിന്ന് തിരിക്കും.
Comments