പാലക്കാട്: പാടൂർ വേലയ്‌ക്കിടയിൽ ഇടഞ്ഞത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനല്ലെന്നും മറ്റൊരാനയാണ് ഇടഞ്ഞതെന്നും ക്ഷേത്ര ഭരണ സമിതി പറഞ്ഞു. ഉത്സവത്തിനിടയിൽ വിരണ്ടോടിയ ആനയുടെ വാർത്ത കാട്ടുതീ പോലെ പടരുന്നതിനിടയിലാണ് വിശദീകരണവുമായി ക്ഷേത്ര ഭരണ സമിതി എത്തുന്നത്. തെറ്റായ വാർത്തയാണ് പ്രചരിക്കുന്നതെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ താഴ്‌ത്തി കാണിക്കാൻ ബോധപൂർവ്വമായ ശ്രമമാണ് നടക്കുകുകയാണെന്നും അതിന്റെ ഭാഗമാണ് വാർത്തയെന്നും അവർ ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു.
ആളുകൾ ചിതറി ഓടുന്നതിനിടയിലാണ് ഒന്നാം പാപ്പാൻ വീണത്. ആളുകളുടെ ചവിട്ടേറ്റ് പാപ്പാൻ രാമന് നിസാര പരിക്കുകളെയുള്ളൂ. കഴിഞ്ഞ ദിവസം രാത്രി തന്നെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം പാപ്പാൻ രാമനെ വിട്ടയച്ചിരുന്നു. പിറകിൽ നിന്നിരുന്ന ആന ചിന്നം വിളിച്ചതോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മുന്നോട്ട് ഓടുകയായിരുന്നു..
Comments