ലഖ്‌നൗ : രാജ്യത്ത് പദ്ധതികൾ നടപ്പാക്കുന്നതിൽ സംസ്ഥാനം ഒന്നാം സ്ഥാനത്താണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ബഹളത്തിന് മറുപടിയായി യോഗി തന്റെ സംസ്ഥാനത്ത് നടപ്പിലാക്കിയ നിരവധി പദ്ധതികളെക്കുറിച്ച് ചൂണ്ടിക്കാട്ടി.
ഉജ്ജ്വല യോജന പദ്ധതിയിലൂടെ 1.74 കോടി കുടുംബങ്ങൾക്ക് സൗജന്യമായി പാചക സിലണ്ടറുകൾ നൽകിയതായി അദ്ദേഹം പറഞ്ഞു.തൊഴിലാളികൾക്കും വഴിയോര കച്ചവടക്കാർക്കും അലവൻസ് നൽകുന്നതിലും എക്സ്പ്രസ് വേകളുടെ എണ്ണത്തിലും സംസ്ഥാനം ഒന്നാമതാണ്. കരിമ്പ് ഉത്പാദനത്തിലും യുപി മുന്നിലാണെന്ന് മുഖ്യമന്ത്രി യോഗി അറിയിച്ചു.
പ്രധാനമന്ത്രി ജീവൻ ജ്യോതി യോജന പദ്ധതി, അടൽ പെൻഷൻ യോജന എന്നിവയിലൂടെ ആനുകൂല്യങ്ങൾ നൽക്കുന്നതിലും സംസ്ഥാനത്തിന്റെ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്ന എംഎസ്എംഇകളുടെ എണ്ണത്തിലും ഉത്തർപ്രദേശ് ഒന്നാമതാണ്. 96 ലക്ഷം എംഎസ്എംഇകളാണ് സംസ്ഥാനത്തുള്ളത്. കൂടാതെ, രാജ്യത്ത് ഏറ്റവും കൂടുതൽ മെഡിക്കൽ കോളേജ് നിർമ്മിച്ചതും യുപിയിലാണ്. ഒരു ജില്ല , ഒരു മെഡിക്കൽ കോളേജ് എന്ന ലക്ഷ്യത്തിലേയ്‌ക്ക് മുന്നോട്ടുപോകുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ഗ്രാമ-നഗര പ്രദേശങ്ങളിലുള്ള 12.77 ലക്ഷം പാവപ്പെട്ടവർക്ക് പേർക്ക് സർക്കാർ വീടുകൾ നിർമ്മിച്ചു നൽകിയിരുന്നു. ആരോഗ്യ നയം നടപ്പാക്കുന്നതിലും ഇ-പ്രോസിക്യൂഷൻ സംവിധാനം നടപ്പാക്കുന്നതുല്ലെലാം സംസ്ഥാനം ഒന്നാമത്താണെന്ന് യോഗി വ്യക്തമാക്കി.
Comments