ന്യൂഡൽഹി: പത്താം ക്ലാസ് ബോർഡ് പരീക്ഷയ്‌ക്ക് വൈകിയ വിദ്യാർത്ഥിനിയെ പോലീസ് ഉദ്യോഗസ്ഥൻ കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തിലെത്തിച്ചു. രാജാ കത്രയ്‌ക്ക് സമീപം സ്ട്രാൻഡ് റോഡിൽ പട്രോളിംഗ് നടത്തുമ്പോഴാണ് വിദ്യാർത്ഥിനി ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഹൗറ ബ്രിഡ്ജ് ട്രാഫിക് ഗാർഡിലെ ഒസി ഇൻസ്‌പെക്ടർ സൗവിക് ചക്രവർത്തിയാണ് വിദ്യാർത്ഥിനിക്ക് സഹായവുമായി എത്തിയത്.
അസ്വസ്ഥയായി നിന്ന വിദ്യാർത്ഥിനിയോട് കാര്യം അന്വേഷിച്ചപ്പോഴാണ് പത്താം ക്ലാസ് പരീക്ഷയണെന്ന് മനസ്സിലായത്. വിദ്യാർത്ഥിനിയുടെ മുത്തച്ഛൻ മരിച്ചതിനാൽ കുടുംബം സംസ്‌കാര ചടങ്ങുകളിലായിരുന്നു. എൻഎസ് റോഡിലെ താമസക്കാരിയാണ്.സഹായത്തിന് ആരുമില്ലാതെ റോഡരികിൽ നിൽക്കുകയായിരുന്നു വിദ്യാർത്ഥിനി. എന്നാൽ പെൺകുട്ടിയുടെ പരീക്ഷാ കേന്ദ്രം കൊൽക്കത്ത, ശ്യാംബസാറിലെ ആദർശ് ശിക്ഷാ നികേതനാണെന്നും വിദ്യാർത്ഥിനി പറഞ്ഞു.
കുട്ടിയുടെ താമസസ്ഥലത്ത്നിന്ന് പരിക്ഷാ കേന്ദ്രം ഏറെ ദൂരെ ആയത് കൊണ്ടുതന്നെ കാറിലോ ബസ്സിലോ പോയാൽ കൃത്യ സമയത്ത് എത്തിച്ചേരാൻ കഴിയില്ല. കുട്ടിയുടെ അവസ്ഥ മനസ്സിലാക്കിയ പോലീസ് ഉദ്യോഗസ്ഥൻ, ഔദ്യോഗിക വാഹനത്തിൽ കയറ്റുകയും ട്രാഫിക് കൺട്രോൾ റൂമിൽ വിവരമറിയിയിക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥിനിക്ക് യാത്രാ സൗകര്യം സജ്ജമാക്കി. പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലിലൂടെ വിദ്യാർത്ഥിനിക്ക് 11.30ന് തന്നെ പരിക്ഷക്ക് എത്തിച്ചേരുവാനായി.
Comments