ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ നാഗാലാന്റിലും ത്രിപുരയിലും ബിജെപി വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ എത്തുമെന്ന് എക്സിറ്റ് പോൾ ഫലം. ത്രിപുരയിൽ ബിജെപി 36 മുതൽ 45 വരെ സീറ്റുകൾ നേടിയേക്കും. നാഗാലാൻഡിൽ 35-43 സീറ്റുകൾ ബിജെപി-എൻഡിപിപി സഖ്യം നേടുമെന്നാണ് എക്സിറ്റ് പോൾ സർവ്വെ സൂചിപ്പിക്കുന്നത്.
ത്രിപുരയിൽ സിപിഎം തകർന്നടിയുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സിപിഎം – കോൺഗ്രസ് സംഖ്യത്തിന് ബിജെപിയുടെ തേരോട്ടത്തെ തടയാൻ ശക്തി പോരാതെ വരുമെന്ന് നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. സംസ്ഥാനത്തുണ്ടായ വികസന മുന്നേറ്റങ്ങളും നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമപദ്ധതികളും ഉയർത്തി പിടിച്ചു
കൊണ്ടായിരുന്നു ബിജെപിയുടെ പ്രചാരണം. കഴിഞ്ഞ തവണ ത്രിപുരയിൽ സിപിഎമ്മിന് 16 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.
ത്രിപുരയിൽ ബിജെപി 36 മുതൽ 45 സീറ്റ് വരെയും സിപിഎം 6-11 വരെയും തിപ്രമോത 9-16 വരെയും സീറ്റുകൾ നേടുമെന്ന് ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ സർവ്വെ പ്രവചിക്കുന്നു. ബിജെപി +29-36 സിപിഎം +13-21 തിപ്രമോത 11-16 സീറ്റുകൾ നേടുമെന്ന് സീ ന്യൂസ് – മെട്രിസ് ത്രിപുരയും, ബിജെപി +21-27 സിപിഎം +18-24 തിപ്രമോത 11-16 സീറ്റുകൾ നേടുമെന്ന് ടൈംസ് നൗ – ഇറ്റിജി ത്രിപുരയും പ്രവചിക്കുന്നു.
നാഗാലാന്റിൽ ബിജെപി 38 മുതൽ 48 സീറ്റ് വരെയും കോൺഗ്രസ് 1-2 എൻപിഎഫ് 3-8 വരെയും സീറ്റുകൾ നേടുമെന്ന് ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ സർവ്വെ പ്രവചിക്കുന്നു. ബിജെപി +39-49 കോൺഗ്രസ് +0 എൻപിഎഫ് 4-8 നേടുമെന്ന് ടൈംസ് നൗ – ഇറ്റിജി ത്രിപുരയും, ബിജെപി +35-43 കോൺഗ്രസ് +1-3 എൻപിഎഫ് 2-5 നേടുമെന്ന് സീ ന്യൂസ് – മെട്രിസ് പ്രവചിക്കുന്നു.
കേന്ദ്ര സർക്കാരിന്റെ മികച്ച പ്രവർത്തനമാണ് രണ്ട് സംസ്ഥാനങ്ങളിലും ബിജെപിയെ മുന്നിലെത്തിക്കാൻ സാധിച്ചത്. ഫെബ്രുവരി 16-നായിരുന്നു ത്രിപുരയിലെ തിരഞ്ഞെടുപ്പ്. നാഗാലാന്റിൽ 27-നായിരുന്നു. ഇരു സംസ്ഥാനങ്ങളിലും മാർച്ച് രണ്ടിനാണ് ഫലപ്രഖ്യാപനം.
Comments