തിരുവനന്തപുരം: വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ പിണറായി സർക്കാർ. നേരത്തേ എടുത്തിരുന്ന ഹെലികോപ്റ്ററിന്റെ വാടക കാലാവധി അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കമ്പനിയുമായി കരാറിലേർപ്പെടാൻ മന്ത്രിസഭാ യോഗം തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
മത്സരാധിഷ്ഠിത ലേലത്തിലൂടെ വെറ്റ് ലീസ് വ്യവസ്ഥയിലാണ് പുതിയ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ മന്ത്രിസഭ തീരുമാനിച്ചത്. നേരത്തെ, പവന്‍ ഹാന്‍സുമായി പ്രതിമാസം ഒരുകോടി 60 ലക്ഷം രൂപയുടെ കരാറില്‍ ഹെലികോപ്റ്റര്‍ സർക്കാർ വാടയ്‌ക്കെടുത്തത് വലിയ വിവാദമായിരുന്നു. ഇതിന് ശേഷം ജിപ്‌സന്‍ ഏവിയേഷനുമായി പ്രതിമാസം 80 ലക്ഷം രൂപയുടെ കരാറിലും സർക്കാർ ഒപ്പിട്ടു.
കഴിഞ്ഞ ജനുവരിയിലും ഹെലികോപ്റ്ററിനായി ടെണ്ടർ വിളിച്ചിരുന്നു. അന്ന് ചിപ്പ്സൻ എയർവേഴ്സ് എന്ന കമ്പനിക്കാണ് ടെണ്ടർ ലഭിച്ചത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയിൽ കേരളം വിയർക്കുമ്പോൾ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ ശ്രമിക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇപ്പോഴും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് മാറ്റമൊന്നുമില്ല എന്നിരിക്കെയാണ് പിണറായി സർക്കാർ വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
Comments