ന്യൂഡൽഹി : ഡൽഹിയിലെ ടി2 ടി3 വിമാനത്താവളങ്ങളിൽ ഡിജിയാത്ര സൗകര്യം ഒരുങ്ങുന്നു. ഈ മാസം അവസാനത്തോടെയാണ് സേവനം നിലവിൽ വരുക. ടെർമിനുകളിലെ എല്ലാ പ്രവേശന-ബോർഡിംഗ് ഗേറ്റുകളിലും യാത്രക്കാർക്കായി സേവനം ആരംഭിക്കുമെന്ന് ഡൽഹി എയർപോർട്ട് ഓപ്പറേറ്റർ അറിയിച്ചു. ഏപ്രിൽ ആദ്യ വാരത്തോടെ ടെർമിനൽ ഒന്നിൽ സേവനം പ്രവർത്തനാസജ്ജമാകും.
പേപ്പർ ബോർഡിംഗ് പാസ്സിന്റെ വേരിഫിക്കേഷൻ നടപടികൾ ഒഴിവാക്കി പുതിയ ഇലക്ട്രോണിക് ഫെസിലിറ്റി പ്രാവർത്തികമാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഡിജി യാത്ര നിലവിൽ വരുന്നതോടെ എൻട്രി ചെക്കുകൾ മുതൽ സുരക്ഷ പരിശോധനകൾ വരെ ഇതിലൂടെ സാധ്യമാകും. ഇതിലൂടെ ഏകദേശം 15 മുപൃതൽ 25 മിനിറ്റ് വരെ സമയം ലാഭിക്കാൻ യാത്രക്കാർക്ക് സാധിക്കും.
സിവിൽ ഏവിയേഷൻ മന്ത്രാലയം 2022 ഡിസംബറിലാണ് ഇന്ത്യയിലെ വിമാനയാത്രക്കാർക്കായി ഡിജിയാത്ര അവതരിപ്പിക്കുന്നത്. ഡൽഹി, ബെംഗളൂരു, വാരണാസി എന്നീ വിമാനത്താവളത്തിലാണ് തുടക്കത്തിൽ സേവനം ലഭ്യമായത്. യാത്രക്കാരെ സുരക്ഷ ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിക്കുന്നത് ഒഴിവാക്കി കണ്ണുകളും മുഖവും സ്‌കാൻ ചെയ്യുന്ന സമ്പൂർണ്ണ ഡിജിറ്റൽ രീതിയാണിത്. ഇതിലൂടെ യാത്രക്കാർക്ക് തങ്ങളുടെ സ്വന്തം രേഖകൾ മൊബൈലിൽ ഡിജിറ്റലായി സൂക്ഷിച്ചുകൊണ്ട് യാത്ര സുഗമമാക്കാം. ആപ്പിലൂടെ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തീകരിക്കുന്നവർക്ക് നിരവധി കടമ്പകളാണ് എളുപ്പമാക്കുന്നത്.
Comments