ആലപ്പുഴ: അടിസ്ഥാന സൗകര്യ വികസനത്തിലും ആരോഗ്യ മേഖലയിലും വൻ കുതിച്ചു ചാട്ടം നടത്തുനെന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് ആലപ്പുഴ തകഴിയിലെ വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് നാട്ടുകാർ മൃതദേഹം തോളിൽ ചുമന്നത്. പ്രദേശവാസിയായ സ്ത്രീ കാഞ്ചനയുടെ മൃതദേഹമാണ് ചുമന്ന് കൊണ്ട് പൊയത്. മൃതദേഹം തോളിൽ ചുമന്നത് നാട്ടുകാർ നടന്നത് രണ്ട് കിലോമീറ്ററോളം. അസുനാട്ടുകാർ തോളിൽ ചുമന്ന് വീട്ടിലെത്തിച്ചത് കഴിഞ്ഞ ദിവസം.
സഞ്ചാര യോഗ്യമായ വഴിയില്ലത്തതിനെ തുടർന്നാണ് മൃതദേഹം ചുമന്നുകൊണ്ട് പൊയതെന്നും, പ്രദേശത്തുള്ള പാലം ഇതുവരെയും പൂർത്തിയായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. ഇഴജന്തുക്കളടക്കമുള്ളവയുടെ ആക്രമവും വർദ്ധിക്കുകയാണെന്നും ഇവർ പറയുന്നു. നിലവിൽ 28 ഓളം കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. അസുഖ ബാധിതരായവരെ പലപ്പോഴും കസേരകളിൽ ഇരുത്തിയും മറ്റുമാണ് ആശുപത്രയിലെത്തിക്കുന്നത്. നിലവിൽ തകഴി പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. മരണമുണ്ടായ വാർഡ് അംഗവും സിപിഎം പ്രതിനിധിയുമാണ്.
Comments