തൃശൂർ : സംസ്ഥാന പോലീസിനെ വട്ടം കറക്കിയ ഹാഷിഷ് ഓയില്‍ കടത്ത് കേസിലെ മുഖ്യപ്രതി പിടിയിൽ. സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിക്കടത്ത് പ്രതിയായ ആന്ധ്ര സ്വദേശി കില്ല സുബ്ബറാവുവിനെയാണ് കൊരട്ടി പോലീസ് പിടികൂടിയത്. ഒരു വര്‍ഷത്തെ തിരച്ചിലിനൊടുവിലാണ് കൊരട്ടി പോലീസ് കില്ലയെ പിടികൂടിയത്.
കഴിഞ്ഞവർഷം മാർച്ച് രണ്ടാം തിയതിയാണ് കേസിനാസ്പദമായ സംഭവം. കാറിൽ കടത്തുകയായിരുന്ന ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിലാകുകയായിരുന്നു. അന്ന് ഇരുപത്തിയഞ്ച് കോടിയിലേറെ രൂപ വിലരുന്ന ഹാഷിഷ് ഓയില്‍ കടത്തിയ സംഘത്തിലെ സൂത്രധാരനാണ് കില്ല സുബ്ബറാവു. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷമായി സുബ്ബറാവുവിന് വേണ്ടി പോലീസ് അന്വേഷണത്തിലായിരുന്നു.
എന്നാൽ നിരവധി തവണ അന്വേഷണ സംഘം ആന്ധ്രപ്രദേശില്‍ പ്രതിക്കായി തിരച്ചിൽ നടത്തിയിട്ടുണ്ടെങ്കിലു കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം ശക്തമായ രാജമുദ്രി പോലുള്ള മലകളിലും മറ്റും കയറി രക്ഷപ്പെടുകയായിരുന്നു. അവിടേയും നിരവധി കഞ്ചാവുകേസുകളിലെ പ്രതിയാണിയാള്‍. തുടർന്ന് ഫോണ്‍ കോളുകളും ബാങ്ക് ഇടപാടുകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ നിന്ന് പ്രതിയെ പിടികൂടുന്നത് പ്രയാസമേറിയ നീക്കമായതിനാൽ ആന്ധ്ര പോലീസിന്റെ കൂടി സഹകരണത്തോടെയാണ് പ്രതിയെ അവിടെ നിന്നും കസ്റ്റഡിയിലെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് പണം നല്‍കുന്നവരും, ഇടനിലക്കാരുമടക്കം ആകെ ഒമ്പത് പേർ പിടിയിലായിട്ടുണ്ട്. കുടുതല്‍ അന്വേഷണത്തിനായി പ്രതിയെ പോലീസ് ക്‌സറ്റഡിയില്‍ വാങ്ങുമെന്ന് എസ് എച്ച് ഒ ബി കെ അരുണ്‍ പറഞ്ഞു.
Comments