ഇന്ത്യയും ശ്രീലങ്കയും സാമ്പത്തിക ഇടപാടുകൾക്കായി ഇന്ത്യൻ രൂപയുടെ സാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ സംരംഭങ്ങളിലൂടെ ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കാനും ചർച്ച വഴിവെച്ചു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഇടപാടുകൾക്കായി ഇന്ത്യൻ രൂപ ഉപയോഗിക്കുന്നതിനെക്കുറിച്ച് മാർച്ച് 2 ന് ഇന്ത്യൻ ഹൈക്കമ്മീഷൻ ഒരു ചർച്ച സംഘടിപ്പിച്ചു.
‘ബാങ്ക് ഓഫ് സിലോൺ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് എന്നിവയുടെ പ്രതിനിധികൾ അവരുടെ പ്രവർത്തന പങ്കുവെക്കുകയും റിസർവ് ചട്ടക്കൂട് പ്രവർത്തനക്ഷമമാക്കിയതിന് ശേഷം അതത് വോസ്ട്രോ/നോസ്ട്രോ അക്കൗണ്ടുകളിലൂടെ കചഞഡിനോമിനേറ്റഡ് ട്രേഡ് ഇടപാടുകൾ നടത്താൻ തുടങ്ങിയതായി പ്രേക്ഷകരെ അറിയിക്കുകയും ചെയ്തു. 2022-ൽ ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ), സെൻട്രൽ ബാങ്ക് ഓഫ് ശ്രീലങ്കയും (സിബിഎസ്എൽ),’ ഹൈക്കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.
കുറഞ്ഞ സമയപരിധി, കുറഞ്ഞ വിനിമയ ചെലവ്, വ്യാപാര ക്രെഡിറ്റുകളുടെ എളുപ്പത്തിലുള്ള ലഭ്യത എന്നിവ ഉൾപ്പെടുന്ന കചഞൽ നിശ്ചയിച്ചിട്ടുള്ള സെറ്റിൽമെന്റുകളുടെ നേട്ടങ്ങളും പങ്കെടുത്ത ബാങ്കുകൾ വിവരിച്ചു.















